തായ്പേയ്: കാതിൽ അസ്വാഭാവിക ശബ്ദം മുഴങ്ങുന്നു എന്ന പരാതിയുമായി ഡോക്ടറെ സമീപിച്ച സ്ത്രീക്ക് ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവം. തായ്വാൻ സ്വദേശിനിയായ 64 വയസ്സുകാരിയാണ് ശബ്ദത്തിന്റെ രഹസ്യമറിയാൻ ഡോക്ടറെ സമീപിച്ചത്. കാതിനുള്ളിൽ ഒരു ചിലന്തി താമസമാക്കിയിരുന്നതാണ് അസ്വാഭാവിക ശബ്ദത്തിന് കാരണം എന്നാണ് ഡോക്ടർ കണ്ടെത്തിയിരിക്കുന്നത്.
കാതിനുള്ളിൽ തുടർച്ചയായി പലതരം ഒച്ചകൾ മുഴങ്ങുന്നതിനാൽ നാല് ദിവസമായി ഇവർക്ക് ഉറക്കം ലഭിക്കുന്നില്ലായിരുന്നു. കൂടാതെ, കാതുകൾക്കുള്ളിൽ എന്തോ വട്ടം കറങ്ങുന്നതായും ഇവർക്ക് അനുഭവപ്പെട്ടിരുന്നു. വയോധികയുടെ കാത് വിശദമായി പരിശോധിച്ച ഇ എൻ ടി വിദഗ്ധനാണ്, കാതിനുള്ളിൽ ചിലന്തിയെ കണ്ടെത്തിയത്. ചിലന്തി ഇവരുടെ കാതിൽ തന്റെ ബാഹ്യാസ്ഥികൂടവും പൊഴിച്ചിരിന്നു.
തുടർന്ന് ഡോക്ടർ ചിലന്തിയെ സൂക്ഷ്മമായി പുറത്തെടുത്തു. വയോധികയുടെ കർണപടത്തിന് ഭാഗ്യവശാൽ തകരാറൊന്നും സംഭവിച്ചിരുന്നില്ല.
ചിലന്തി തീരെ ചെറുതായിരുന്നതിനാലാണ് സ്ത്രീക്ക് വേദന അനുഭവപ്പെടാതിരുന്നത്. വെറും 3 മില്ലിമീറ്റർ മാത്രമായിരുന്നു അതിന്റെ വലിപ്പമെന്നും ഡോക്ടർ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വല നെയ്യാൻ ശേഷിയില്ലാത്ത ചില ചിലന്തികൾ ബാഹ്യാസ്ഥികൂടം പൊഴിക്കുന്ന സമയത്ത് സുരക്ഷിതമായ ചില ഇടങ്ങൾ സ്വയം കണ്ടെത്താറുണ്ട്. അങ്ങനെ ഈ ചിലന്തി കണ്ടെത്തിയ ഇടമാവാം വയോധികയുടെ കർണനാളം എന്നാണ് ജന്തുശാസ്ത്ര വിദഗ്ധർ പറയുന്നത്. ഏതായാലും ചിലന്തിയെ നീക്കം ചെയ്തതോടെ, ഒച്ചയുടെ ശല്യമില്ലാതെ സ്വസ്ഥമായി ഉറങ്ങാം എന്നതിന്റെ സന്തോഷത്തിലാണ് വയോധിക.
A woman with hypertension presented to the clinic with a 4-day history of abnormal sounds in her ear. On examination, a small spider was seen moving within the external auditory canal of the left ear. The molted exoskeleton of the spider was also present. https://t.co/dye2sbbiL9 pic.twitter.com/SfeNBBGQS8
— NEJM (@NEJM) October 25, 2023
Discussion about this post