ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ഇൻഡി സഖ്യത്തിൽ പുകച്ചിൽ. കോൺഗ്രസ് നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികളിൽ മറ്റ് ഘടകകക്ഷികൾ അസംതൃപ്തരാണെന്നാണ് വിവരം. ഇൻഡി സഖ്യത്തിന് മുൻകൈ എടുത്ത നിതീഷ് കുമാർ വരെ കഴിഞ്ഞ ദിവസം കോൺഗ്രസിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതോടെ ഇൻഡി സഖ്യത്തിൽ കനലെരിയുന്നതെന്നത് കൂടുതൽ പരസ്യമായി.
ഇൻഡി സഖ്യത്തിലെ സഖ്യധാരണകൾ പലതും കോൺഗ്രസ് ലംഘിക്കുന്നില്ലെന്നാണ് വിമർശനം. പലതും പാർട്ടി ഗൗനിക്കുന്നില്ലെന്ന് നേതാക്കൾ തുറന്ന് പറയുന്നു. കടുത്ത ബി.ജെ.പി. അനുകൂലിയാണെന്ന പേരിൽ ഇൻഡി സഖ്യം നേരത്തേ വിലക്കിയ ചാനൽ അവതാരകയ്ക്ക് ധാരണ ലംഘിച്ച് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് അഭിമുഖം നൽകിയതാണ് ഒടുവിലത്തെ പുകച്ചിലിന് കാരണം.
ഇതിനെതിരേ മുന്നണിയിലെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പരസ്യമായി എതിർപ്പറിയിച്ചു. മുന്നണിയുടെ ‘അവതാരക ബഹിഷ്‌കരണം’ സ്വയം മരണംവരിച്ചെന്ന് അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവ് തുറന്നടിച്ചിരുന്നു.
Discussion about this post