ന്യൂഡൽഹി: ശ്രീരാമന്റെയും സീതയുടെയും നാട്ടിൽ ജനിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്ന് കവിയും ഗായകനുമായ ജാവേദ് അക്തർ. ശ്രീരാമനും സീതയും ഹിന്ദു ദൈവങ്ങളും ദേവതകളും മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ് താക്കറെ സംഘടിപ്പിച്ച ദീപോത്സവ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ നിരീശ്വരവാദിയാണെങ്കിലും രാമനെയും സീതയെയും ഈ രാജ്യത്തിന്റെ സമ്പത്തായിട്ടാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. രാമായണം നമ്മുടെ സാംസ്‌കാരിക പൈതൃകമാണെന്നും അത് താൽപ്പര്യമുള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമന്റെയും സീതയുടെയും നാട്ടിൽ ജനിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നും മര്യാദ പുരുഷോത്തമനെക്കുറിച്ച് പറയുമ്പോൾ രാമനും സീതയുമാണ് മനസ്സിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ ‘ജയ് സിയ റാം’ മുദ്രാവാക്യം വിളിക്കാനും അക്തർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സീതയെയും രാമനെയും കുറിച്ച് വെവ്വേറെ ചിന്തിക്കുന്നത് പാപമാണ്. സിയ റാം എന്ന വാക്ക് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്. സീതയെയും രാമനെയും വേറെ വേറെ കണ്ടത് ഒരാൾ മാത്രമാണ് രാവണൻ എന്നായിരുന്നു. അതിനാൽ അങ്ങനെ ചെയ്യുന്നവൻ രാവണനായിരിക്കും. അതിനാൽ നിങ്ങൾ എന്നോടൊപ്പം മൂന്ന് തവണ ജയ് സിയ റാം ജപിക്കൂ. ഇന്ന് മുതൽ ജയ് സിയ റാം എന്ന് പറയൂയെന്ന് ജാവേദ് അക്തർ പറഞ്ഞു.
Discussion about this post