ബംഗളൂരു: കർണാടക ഉഡുപ്പിയിൽ അമ്മയും മക്കളുമടക്കം നാല് പേർ കുത്തേറ്റു മരിച്ചു. നേജർ ഗ്രാമത്തിലെ ഹസീനയും മൂന്ന് ആൺമക്കളുമാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചെത്തിയ സംഘം വീട്ടമ്മയെയും രണ്ട് ആൺമക്കളെയും കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അവിടെയെത്തിയ 12 കാരനായ ഇളയ മകനെയും അക്രമികൾ കൊലപ്പെടുത്തി. ഹസീനയുടെ ഭർതൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെയും അക്രമികൾ ഭീഷണിപ്പെടുത്തിയിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ ഉഡുപ്പി എസ് പി പറഞ്ഞു. വീട്ടിൽ നിന്നും മോഷണ ശ്രമങ്ങളും മറ്റും നടന്നിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും എസ് പി പറഞ്ഞു.
Discussion about this post