എറണാകുളം : പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്‌കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ഇടക്കാല ഉത്തരവിട്ടത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഹർജികൾ പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വായ്പ കരാർ ഉണ്ടാക്കിയിരിക്കുന്നത് സപ്ലൈകോയും ബാങ്കും തമ്മിലാണ്. ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത് സപ്ലൈകോയാണ്. അപ്പോൾ എങ്ങനെയാണ് ലോണിന്റെ ഉത്തരവാദിത്വം കർഷകരുടെ മേൽ വരുന്നതെന്ന് കോടതി ചോദിച്ചു.
സർക്കാരിന്റെ നെല്ല് സംഭരണ പദ്ധതി പ്രകാരമാണ് കർഷകരിൽ നിന്നും നെല്ല് ഏറ്റെടുക്കുന്നത്. അപ്പോൾ ആരാണ് വായ്പകൾക്ക് ഉത്തരവാദി എന്ന് സപ്ലൈകോ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സപ്ലൈകോ ഇക്കാര്യത്തിൽ വ്യക്തത വരുത്തി കോടതിക്കു മുൻപാകെ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
Discussion about this post