സ്യോൾ : ഉത്തരകൊറിയ ഒരു പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചതായി ദക്ഷിണകൊറിയൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഗ്രഹം വഹിക്കുന്നുവെന്ന് കരുതുന്ന ഒരു റോക്കറ്റ് ഉത്തരകൊറിയ വിക്ഷേപണം നടത്തിയതായാണ് ദക്ഷിണ കൊറിയ വ്യക്തമാക്കിയത്. ഈ വർഷം ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഉത്തര കൊറിയയുടെ മൂന്നാമത്തെ ശ്രമമാണിത്.
സൈനിക നിരീക്ഷണ ഉപഗ്രഹമാണ് വിക്ഷേപിക്കപ്പെട്ടതെന്ന് കരുതുന്നു. തെക്ക് ദിശയിലേക്കാണ് ഉത്തര കൊറിയ റോക്കറ്റ് വിക്ഷേപണം നടത്തിയത് എന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ആണ് അറിയിച്ചത്.
ജപ്പാനും വിക്ഷേപണത്തിന്റെ വിവരം സ്ഥിരീകരിച്ചു.
ഉത്തരകൊറിയ ഒരു ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി സംശയിക്കുന്നുവെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ഓഫീസ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
തെക്ക് ദിശയിലേക്കുള്ള ഉത്തരകൊറിയയുടെ റോക്കറ്റ് വിക്ഷേപണത്തെ തുടർന്ന് ഒകിനാവയുടെ തെക്കൻ പ്രിഫെക്ചറിലുള്ള നിവാസികൾക്ക് സംരക്ഷണം നൽകാൻ ജപ്പാൻ അടിയന്തര മുന്നറിയിപ്പ് നൽകി. പിന്നീട് റോക്കറ്റ് പസഫിലേക്ക് കടന്നു പോയി എന്ന് ജപ്പാൻ സ്ഥിരീകരിച്ചു. ഈ വർഷം ആദ്യം രണ്ട് തവണ ചാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉത്തരകൊറിയ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
Discussion about this post