ലക്‌നൗ: ഉത്തർപ്രദേശിൽ മക്ഡൊണാൾഡിന്റെ ഔട്ട്ലെറ്റിൽ റെയ്ഡുമായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. പരിശോധനയിൽ ഹലാൽ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. റെയ്ഡിനിടെ, എഫ്എസ്ഡിഎ ഉദ്യോഗസ്ഥർ നിരവധി ഭക്ഷ്യവസ്തുക്കൾ പരിശോധിക്കുകയും ഹലാൽ എന്ന് സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ, പ്രത്യേകമായി പാക്കേജുചെയ്ത പൊതികൾ കണ്ടെത്തുകയും ചെയ്തു.ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് മൂന്ന് ലക്ഷം രൂപ വരെ പിഴ ചുമത്താനാണ് അധികൃതർ ആലോചിക്കുന്നത്.
ഈയടുത്താണ് സംസ്ഥാനത്ത് ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഹലാൽ സാക്ഷ്യപ്പെടുത്തിയ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഉൽപാദനം, സംഭരണം, വിതരണം, വാങ്ങൽ, വിൽപന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും എതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷൻ ഒരു സമാന്തര സംവിധാനമാണെന്നും ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
Discussion about this post