ഡെറാഡൂൺ: ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ വിജയകരമായി പുറത്തെത്തിച്ചതിലുള്ള സന്തോഷം അറിയിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. രക്ഷാദൗത്യത്തിന് നിരന്തരം പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടായിരുന്നതായും ഒരു ദിവസത്തെ വിവരങ്ങൾ പേലും അദ്ദേഹം അന്വേഷിക്കാതിരുന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ദൗത്യം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രവർത്തിച്ച എല്ലാവരും വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഏറ്റവുമധികം നന്ദി പറയാനുള്ളത് നമ്മുടെ പ്രധാനമന്ത്രിയോടാണ്. ഒരു ദിവസം പോലും അദ്ദേഹം വിവരങ്ങൾ അന്വേഷിക്കാതിരുന്നിട്ടില്ല. അപകട സ്ഥലത്തെ ഒരു അപ്ഡേറ്റുകൾ പോലും അദ്ദേഹം വിട്ടു കളഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനത്തിന്റെ ഏറ്റവും ചെറിയ വിശദാംശങ്ങൾ പേലും അദ്ദേഹവുമായി പങ്ക് വക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്ങനെ രക്ഷാ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാമെന്നതിനെ കുറിച്ച് ഉപദേശങ്ങൾ തന്നുകൊണ്ട് അദ്ദേഹം എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു’- മുഖ്യമന്ത്രി വ്യക്തമാക്കി.
പൂർണ്ണമായി രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുന്ന വിദഗ്ധർക്ക് എങ്ങനെ എങ്ങനെയാണ് ഇത് പ്രചോദനമായതെന്നും അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ നിരന്തരമായ മാർഗ്ഗനിർദ്ദേശം കൊണ്ട് ഞങ്ങൾ ഈ പ്രയാസകരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നും ധാമി കൂട്ടിച്ചേർത്തു.
‘പ്രധാനമന്ത്രിയുടെ ദൈനംദിന പരിപാടികളിൽ, പ്രധാന പരിപാടികളിൽ ഒന്ന്, തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി നിരീക്ഷിക്കുക എന്നതായി മാറുകയായിരുന്നു. ഓരോ തവണയും രക്ഷാ പ്രവർത്തകരെ ഉടൻ പുറത്തെത്തിക്കാൻ കഴിയുമെന്ന് കരുതുമ്പോഴും എന്തെങ്കിലും ഒരു തരത്തിലുള്ള പ്രശ്നങ്ങൾ തടസം സൃഷ്ടിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post