ജയ്പൂർ: രാജസ്ഥാനിൽ ബിജെപി വിജയം ഉറപ്പിച്ചതോടെ, അശോക് ഗെഹ്ലോട്ടിനെതിരെ പരിഹാസവുമായി കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. ‘മന്ത്രികന്റെ മാന്ത്രികത അവസാനിച്ചിരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അഴിമതിക്കാരായ കോൺഗ്രസിൽ നിന്നും രാജസ്ഥാനിലെ ആളുകൾ പുറത്ത് വന്നു.
‘രാജസ്ഥാനിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും. മാന്ത്രികന്റെ മായാജാലം അവസാനിച്ചുകഴിഞ്ഞു. രാജസ്ഥാനിൽ ബിജെപി 2/3 ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും. ഛത്തീസ്ഗഡിലും ബിജെപി തന്നെ സർക്കാർ രൂപീകരിക്കും. ബിജെപിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞാൻ ആദ്യ ദിനം മുതൽ പറയുന്നുണ്ട്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി വിജയിക്കും. പാവപ്പെട്ടവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രവർത്തനമാണ് ഇതിന് കാരണം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസ് സർക്കാരിനെ ശക്തമായി പ്രതിരോധിച്ചു’- ഷെഖാവത് വ്യക്തമാക്കി.
രാജസ്ഥാനിൽ 115 സീറ്റുകളിൽ ലീഡ് നിലനിർത്തി ബിജെപി ഭരണം ഉറപ്പിക്കുമ്പോൾ വെറും 74 സീറ്റുകളിലേക്ക് കോൺഗ്രസ് ഒതുങ്ങേണ്ടി വന്നു. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മിനിറ്റുകൾ രാജസ്ഥാൻ കോൺഗ്രസിനൊപ്പം നിന്നെങ്കിലും പിന്നീട് മാറിമറിയുകയായിരുന്നു. പിന്നീടുള്ള മണിക്കൂറുകളിൽ ലീഡ് നിലനിർത്താൻ ബിജെപിയ്ക്ക് കഴിഞ്ഞു.
Discussion about this post