രാജ്യം മുഴുവനും കേന്ദ്രസർക്കാർ നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയാണ് പിഎം പോഷൺ പദ്ധതി. കേന്ദ്ര – സംസ്ഥാന വിഹിതങ്ങൾ ആണ് ഈ പദ്ധതിയുടെ ചെലവിലേക്ക് ആയി ഉപയോഗിക്കുന്നത്. ഈ പദ്ധതിയിൽ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര വിഹിതം ലഭിച്ചിട്ടും കേരളത്തിന് മാത്രം ലഭിച്ചില്ല എന്നാണ് കേരള സർക്കാർ പരാതി പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ യഥാർത്ഥ സത്യം വെളിപ്പെടുത്തുകയാണ് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ പ്രസിഡണ്ട് ആയ രാജീവ് കേരളശ്ശേരി.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ആദ്യ ഗഡുവിന്റെ തുക മുഴുവനായും കേരള സർക്കാരിന് നൽകി കഴിഞ്ഞെന്ന് കേന്ദ്രം വ്യക്തമാക്കിയതാണ്. എന്നാൽ രണ്ടാം ഗഡുവിനായി കേരള സർക്കാർ പ്രൊപ്പോസൽ നൽകിയിട്ടില്ല എന്ന് കേന്ദ്ര ധനമന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വ്യക്തമാക്കി. പ്രപ്പോസൽ നൽകാതെ തുക കിട്ടില്ല എന്നറിഞ്ഞിട്ടും പ്രപ്പോസൽ നൽകാതിരിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രസർക്കാറിനെതിരെ തിരിക്കുക എന്ന ദുഷ്ടലാക്കോടെയാണ് എന്നാണ് രാജീവ് കേരളശ്ശേരി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്.
രാജീവ് കേരളശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
രാജ്യത്തെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയായ മിഡ് ഡേ മീൽ സ്കീം (MDMS) പിഎം പോഷൺ (PM Poshan) പദ്ധതിയുടെ ഭാഗമാണ്.
പിഎം പോഷൺ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. കേന്ദ്ര – സംസ്ഥാന വിഹിതങ്ങൾ ഇതിനുണ്ട്.സംസ്ഥാന സർക്കാരുകൾ പ്രപ്പോസൽ നൽകുന്നതിനനുസരിച്ച് കേന്ദ്ര സർക്കാർ പിഎം പോഷൺ കേന്ദ്രവിഹിതം കൈമാറും.
കേരളത്തിലെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്ര സർക്കാർ പണം തരുന്നില്ല എന്നത് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടത് അനുഭാവികൾ നിരന്തരം നടത്തുന്ന പ്രചരണമാണ്
കഴിഞ്ഞ ദിവസം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള എംപി ശ്രീ അടൂർ പ്രകാശിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി അന്നപൂർണ ദേവി നൽകിയ മറുപടി പ്രകാരം,പ്രപ്പോസൽ നൽകിയതനുസരിച്ച് നാളിതുവരെ കേരളത്തിന് നൂറ്റിയെട്ട് കോടി രൂപയിലധികം ആദ്യ ഗഡു രണ്ട് ഘട്ടങ്ങളിലായി നൽകിയിട്ടുണ്ടെന്നും അതിൽ കുടിശ്ശിക ഇല്ലെന്നും അറിയിച്ചിട്ടുണ്ട്.
കൂടാതെ പിഎം പോഷൺ തുക രണ്ടാം ഗഡു ലഭിക്കുന്നതിന് ഇതുവരെ കേരളം പ്രപ്പോസൽ നൽകിയിട്ടില്ല.
പ്രപ്പോസൽ നൽകാതെ തുക കിട്ടില്ല എന്നറിഞ്ഞിട്ടും പ്രപ്പോസൽ നൽകാതിരിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രസർക്കാറിനെതിരെ തിരിക്കുക എന്ന ദുഷ്ടലാക്കോടെയാണ്.
അതുകൊണ്ട് യാഥാർത്ഥ്യം തിരിച്ചറിയുക.
പി.രാജീവ്
ജില്ലാ പ്രസിഡണ്ട്
ഫെറ്റോ (Federation of Employees and Teachers Organisation)
പാലക്കാട്
Discussion about this post