ന്യൂയോർക്ക് : സൂര്യന്റെ മധ്യരേഖയിലായി ഭൂമിയുടെ വ്യാസത്തിന്റെ 60 മടങ്ങ് വലിപ്പത്തിൽ ഒരു ദ്വാരം കണ്ടെത്തിയതായി നാസ. വെറും 24 മണിക്കൂറിനുള്ളിൽ 8,00,000 കിലോമീറ്ററിലേക്ക് അതിവേഗം വികസിച്ച രീതിയിലാണ് ഈ ദ്വാരം കണ്ടെത്തിയതെന്ന് നാസ വ്യക്തമാക്കി. തുടക്കത്തിൽ ട്രാൻസിറ്ററിയായി കണക്കാക്കപ്പെട്ടിരുന്ന ഈ ദ്വാരം പിന്നീട് കൊറോണൽ ഹോൾ ആണെന്ന് തിരിച്ചറിഞ്ഞതായും നാസ അറിയിച്ചു.
സൂര്യന്റെ സ്ഥിരതയ്ക്ക് ഉത്തരവാദിയായ കാന്തികക്ഷേത്രം അപ്രതീക്ഷിതമായ വിള്ളലിന് വിധേയമാകുമ്പോൾ ആണ് കൊറോണൽ ദ്വാരങ്ങൾ ഉയർന്നുവരുന്നത് . സൂര്യൻ ചൂടുള്ള ഹീലിയവുമായി ഇടപഴകുന്ന പ്രദേശത്ത് ഈ വിള്ളൽ ഒരു ഇരുണ്ട അറ ഉണ്ടാക്കുന്നു. തൽഫലമായി ഇത് തീവ്രവും വേഗതയേറിയതുമായ വികിരണത്തിന്റെ ഒരു പ്രവാഹത്തിന് കാരണമാകുന്നതാണ്.
നിലവിൽ കണ്ടെത്തിയിട്ടുള്ള കൊറോണൽ ദ്വാരത്തിന്റെ ദൈർഘ്യം എത്രനാൾ നിലനിൽക്കുമെന്ന് സൂചനയില്ല. ഇതിനുമുമ്പ് ഇത്തരത്തിൽ കണ്ടെത്തപ്പെട്ട ഒരു കൊറോണൽ ഹോൾ 27 ദിവസത്തോളം നിലനിന്നിരുന്നതായും നാസ അറിയിച്ചു.
Discussion about this post