ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വാചാലയായി മകൾ ശർമ്മിഷ്ട മുഖർജി. അവർ തമ്മിൽ വിചിത്രമായ ബന്ധമായിരുന്നു. നരേന്ദ്രമോദി എപ്പോൾ അദ്ദേഹത്തെ സന്ദർശിച്ചാലും പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങുമായിരുന്നു. തുറന്ന മനസോടെയായിരുന്നു പ്രധാനമന്ത്രിയുടെ ആ പ്രവർത്തി എന്ന് ശർമ്മിഷ്ട പറയുന്നു.
അവരുടെ വ്യത്യസ്ത ആശയങ്ങൾ കണക്കിലെടുക്കുമ്പോൾ അത് വളരെ വിചിത്രമായ ഒന്നാണെന്ന് ഞാൻ കരുതുന്നു. പക്ഷേ, ഈ ബന്ധം യഥാർത്ഥത്തിൽ വർഷങ്ങൾ പഴക്കമുള്ളതാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പുതന്നെ ഉള്ളതാണെന്ന് അവർ ചൂണ്ടിക്കാട്ടി.’
ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ മോദി രാഷ്ട്രപതിയെ കാണാൻ വന്നപ്പോൾ ആദ്യമായി ബാബ എഴുതി, ‘അദ്ദേഹം കോൺഗ്രസ് സർക്കാരിന്റെയും അതിന്റെ നയങ്ങളുടെയും കടുത്ത വിമർശകനാണ്… എന്നാൽ അദ്ദേഹം എപ്പോഴും എന്റെ കാലിൽ സ്പർശിക്കുന്നു. അത് അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നുവെന്ന് പറയുന്നു. എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു നരേന്ദ്രമോദി അനുഗ്രഹം തേടുന്നതിനെ കുറിച്ച് പ്രണബ് മുഖർജി പറഞ്ഞത്.
2004ൽ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാതിരുന്നതിനെക്കുറിച്ചും പ്രണബ് മുഖർജിക്ക് ആ സ്ഥാനം ലഭിക്കാതിരുന്നതിനെക്കുറിച്ചും ശർമ്മിഷ്ട തുറന്നെഴുതിയിരുനുനു. മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഷ്ട്രീയമായി പക്വത പ്രാപിച്ചിട്ടില്ലെന്ന് പ്രണബ് മുഖർജി പറഞ്ഞതായി പുസ്തകത്തിൽ പറയുന്നു.
ഇൻ പ്രണാബ്, മൈ ഫാദർ: എ ഡോട്ടർ റിമംബേഴ്‌സ് എന്നാണ് രൂപാ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പേര്.പ്രണാബ്, അദ്ദേഹത്തെ (രാഹുൽ) വിവരിച്ചത് ഏറെ വിനയവും നിറയെ ചോദ്യങ്ങളുമുള്ള വ്യക്തി എന്നാണ്. രാഹുലിന്റെ പഠിക്കാനുള്ള ആഗ്രഹത്തിന്റെ അടയാളമായാണ് അദ്ദേഹം ഇതിനെ കണ്ടത്. എന്നാൽ രാഹുൽ രാഷ്ട്രീയമായി ഇനിയും പക്വത ആർജിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹം (പ്രണാബ്) കരുതിയിരുന്നത് എന്ന് ശർമിഷ്ഠ പുസ്തകത്തിൽ ഓർമിക്കുന്നു.
Discussion about this post