ചെന്നൈ: ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്‌നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി വ്യോമസേന.
മറ്റ് അനവധി സംഘടനകളും ദുരന്തബാധിത മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുമായി ഏകോപിച്ചു കൊണ്ടാണ് വ്യോമസേന മേഖലയിൽ തങ്ങളുടെ പ്രവർത്തനം നടത്തുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിൽ ഇതുവരെയായി ഏതാണ്ട് 2300 കിലോയോളം വരുന്ന അവശ്യ വസ്തുക്കളാണ് വ്യോമസേന വിതരണം ചെയ്തിരിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ, ഇന്ത്യൻ വ്യോമസേനയുടെ നാല് ചേതക് ഹെലികോപ്റ്ററുകൾ സൗത്ത് ചെന്നൈയിൽ മേടവാക്കം മുതൽ പഴുതിവാക്കം മെട്രോ സ്റ്റേഷൻ വരെയുള്ള 8 സ്ഥലങ്ങളിലും വടക്കൻ ചെന്നൈയിൽ മണാലി പെട്രോ കെമിക്കൽസിൽ നിന്ന് ഇന്നർ റിംഗ് റോഡിലൂടെയും എയർ ഡ്രോപ്പ് നടത്തി.
ഉച്ചകഴിഞ്ഞ് എഎഫ്‌എസ് താംബരത്ത് നിന്നുള്ള ഫ്ലയിംഗ് ഇൻസ്ട്രക്‌ടേഴ്‌സ് സ്‌കൂളിലെ ചേതക് ഹെലികോപ്റ്ററുകൾ ചെന്നൈയിലെ വെസ്റ്റ് താംബരം, മുടിച്ചൂർ, വേളാച്ചേരി, പള്ളിക്കരനൈ പ്രദേശങ്ങളിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു.
പ്രളയ ബാധിത മേഖലയായ ചെന്നൈയിലെ പള്ളിക്കരണൈ, തൊറൈപാക്കം മേഖലകളിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനം നടത്തി. അതിനിടെ പാൽ, വെള്ളം, റൊട്ടി, ബിസ്‌ക്കറ്റ്, പലചരക്ക് സാധനങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഉയർന്ന നിരക്കിൽ വിൽക്കുന്നതായി ആക്ഷേപമുണ്ട്
Discussion about this post