ന്യൂഡൽഹി: “ജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും തിരികെ നൽകേണ്ടി വരും. ഇത് മോദിയുടെ ഉറപ്പ്”. അഴിമതി കേസിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ബിസിനസ് ഗ്രൂപ്പിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആദായനികുതി വകുപ്പ് 200 കോടി രൂപ കണ്ടെടുത്തതിന്റെ വാർത്താ റിപ്പോർട്ട് സമൂഹ മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റിൽ മോദി ടാഗ് ചെയ്തു കൊണ്ടാണ് പ്രതിപക്ഷത്തിന്റെ കൊള്ളയ്‌ക്കെതിരെ മോദി ആഞ്ഞടിച്ചത്
എന്റെ രാജ്യത്തെ ജനങ്ങളെ! നിങ്ങൾ ഈ കറൻസി നോട്ടുകളുടെ കൂമ്പാരങ്ങളിലേക്ക് നോക്കണം, എന്നിട്ട് അവരുടെ, ആ കോൺഗ്രസ് നേതാക്കളുടെ സത്യസന്ധതയെക്കുറിച്ചുള്ള ഭാഷണങ്ങൾ കേൾക്കണം. നിങ്ങൾ ഒരു കാര്യം ഉറപ്പിച്ചോളൂ, ജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും തിരികെ നൽകേണ്ടിവരും. ഇത് മോദിയുടെ ഉറപ്പാണ് അദ്ദേഹം പോസ്റ്റിൽ പറഞ്ഞു
കഴിഞ്ഞ ദിവസം ഒഡീഷയിലെയും ജാർഖണ്ഡിലെയും ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിൽ ) ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ സ്ഥാപനത്തിന് ജാർഖണ്ഡിലെ കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്. എണ്ണിത്തിട്ടപ്പെടുത്താൻ സമയമെടുക്കുന്ന ഭീമമായ പണം ഉദ്യോഗസ്ഥർ കണ്ടെടുത്തതിനാൽ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഈ റെയ്ഡിൽ 300 കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്
റാഞ്ചി, ലോഹർദാഗ, ഒഡീഷ എന്നിവിടങ്ങളിലെ എംപിയുടെ സ്ഥലങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡുകളിൽ, ബാങ്കിലേക്ക് കൊണ്ടുപോകാൻ ട്രക്കുകൾ ആവശ്യമാകുന്നത്രയും കള്ളപ്പണം ആണ് കണ്ടെടുത്തത്..
Discussion about this post