ന്യൂഡൽഹി : യുപിഐ പണമിടപാട് പരിധിയിൽ മാറ്റങ്ങൾ വരുത്തി ആർബിഐ. ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന യുപിഐ പണമിടപാട് പരിധി 5 ലക്ഷം ആക്കി ഉയർത്തി. നേരത്തെ ഒരു ലക്ഷം വരെയായിരുന്നു യുപിഐ പരിധി ഉണ്ടായിരുന്നത്.
മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളിലെ യുപിഐ ഇടപാടുകൾക്കുള്ള പരിധി കാലാകാലങ്ങളിൽ അവലോകനം ചെയ്യേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
നേരത്തെ 2021 ഡിസംബറിൽ റീട്ടെയിൽ ഡയറക്ട് സ്കീമിനും IPO സബ്‌സ്‌ക്രിപ്‌ഷനുകൾക്കുമുള്ള യുപിഐ പേയ്‌മെന്റുകളുടെ ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. അതേസമയം
മൂലധന വിപണികൾ (എഎംസി, ബ്രോക്കിംഗ്, മ്യൂച്വൽ ഫണ്ടുകൾ മുതലായവ), കളക്ഷനുകൾ (ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ, ലോൺ റീ-പേയ്‌മെന്റുകൾ, ഇഎംഐ), ഇൻഷുറൻസ് മുതലായവയ്ക്കുള്ള യുപിഐ ഇടപാട് പരിധി 2 ലക്ഷം രൂപയായി പരിമിതപ്പെടുത്തി.
Discussion about this post