ടെൽ അവീവ്; സാധാരണക്കാരെ മർദ്ദിച്ച് സാധാനങ്ങൾ മോഷ്ടിക്കുന്ന ഹമാസ് ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്. യുദ്ധബാധിതരായ സാധാരണക്കാർക്ക് അന്താരാഷ്ട്ര സംഘടനകളിൽ നിന്നും ലഭിക്കുന്ന മാനുഷികസഹായം മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഹമാസ് അംഗങ്ങൾ സാധാരണക്കാരെ തല്ലുകയും അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് അവർക്ക് ലഭിച്ച മാനുഷിക സഹായം മോഷ്ടിക്കുകയും ചെയ്യുന്നു ഹമാസ് അതിന്റെ തീവ്രവാദ ലക്ഷ്യങ്ങൾ ഗാസയുടെ ആവശ്യങ്ങൾക്ക് മേൽ സ്ഥാപിക്കുന്നുവെന്നാണ് ദൃശ്യങ്ങൾ പങ്കുവച്ച് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കിയത്.
അതേസമയം, ഗാസ മുനമ്പിൽ നിരവധി ഹമാസ് അംഗങ്ങൾ സൈനികർക്ക് മുന്നിൽ കീഴടങ്ങിയതായി ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ഇസ്രയേലിന്റെ കര ആക്രമണത്തിനിടെ ഭീകര സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ഹമാസ് അംഗങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഷെജയ്യയിലും ജബലിയയിലും കീഴടങ്ങിയ ഭീകരർ ആയുധങ്ങളും ഉപകരണങ്ങളും കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post