ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്ത ബിജെപി രാജസ്ഥാനിൽ ഇന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. തിരക്കിട്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം. ഇന്ന് നിയമസഭാ കക്ഷി യോഗം ചേർന്ന ശേഷമായിരിക്കും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, രാജ്യസഭാ എംപി സരോജ് പാണ്ഡെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോജ് എന്നിവരുടെ മൂന്നംഗ നിരീക്ഷക സംഘവും ഇന്ന് സംസ്ഥാനത്തെത്തും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ട് പേരായിരുന്നു മഹന്ത് ബാലക്‌നാഥും രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്ന് മത്സരിച്ച മുൻ രാജ്യസഭാ എംപി കിരോഡി ലാൽ മീണയും എന്നാൽ ഇരുവരും മുഖ്യമന്ത്രി ചുമതലയിലേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
നവംബർ 25ന് നടന്ന തെരഞ്ഞെടുപ്പിൽ 199 സീറ്റുകളിൽ 115ലും വിജയിച്ചാണ് ബിജെപി രാജസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയത്.
അതിനിടെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് അവലോകനം ചെയ്യാനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടേയും സോണിയാഗാന്ധിയുടേയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് യോഗം ചേർന്നിരുന്നു.
Discussion about this post