ശ്രീനഗർ: ജമ്മു കശ്മീരിനുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയ സുപ്രീം കോടതി വിധി സന്തുലിതമാണെന്ന് മുസ്ലീം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എംഎസ്ഒ) പ്രസ്താവനയിൽ പറഞ്ഞു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും അതിലൂടെ പ്രാദേശിക ജനങ്ങൾക്ക് അവരുടെ ആഗ്രഹപ്രകാരം സർക്കാർ പ്രവർത്തിപ്പിക്കാനുള്ള അവസരം ലഭിക്കുമെന്നും ഇസ്ലാമിക് വിദ്യാർത്ഥി സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.
താഴ്‌വരയിൽ സമാധാനവും ഐക്യവും നിലനിർത്തുന്നതിനും സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കുന്നതിനും യുവാക്കൾക്ക് തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനും ശ്രമിക്കണമെന്ന് സംഘടന കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
എല്ലാ തഹസീലുകളിലും പുതിയ സർവകലാശാലകൾ, ഒരു ജവഹർ നവോദയ സ്‌കൂൾ, ഐടിഐ എന്നിവ സ്ഥാപിക്കുന്നതിലൂടെ ജനങ്ങളുടെ പ്രതീക്ഷകൾ പൂർത്തീകരിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു
പൊളിറ്റിക്കൽ ഇസ്‌ലാം എന്ന ആശയത്തിൽ നിന്ന് സ്വയം അകന്നുനിൽക്കണമെന്നും ഇപ്പോൾ ഒരു നല്ല ഭാവി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കണമെന്നും കാശ്മീരി യുവാക്കളോടുള്ള അഭ്യർത്ഥനയിൽ മുസ്ലിം സ്റ്റുഡന്റസ് ഓർഗനൈസേഷൻ വ്യക്തമാക്കി
ആർട്ടിക്കിൾ 370 ൽ നിന്ന് കശ്മീരികൾക്ക് കാര്യമായ നേട്ടമൊന്നും ലഭിച്ചിട്ടില്ലെന്നും മറിച്ച് രാഷ്ട്രീയ പാർട്ടികൾ അത് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്നും എംഎസ്ഒ പത്രക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരതയാൽ താഴ്‌വര തുടർച്ചയായി ദുരിതമനുഭവിക്കുകയാണ് എന്നത് മാത്രമാണ് ആർട്ടിക്കിൾ 370 കൊണ്ടുള്ള പ്രയോജനം.
Discussion about this post