ടെൽ അവീവ്: ഭീകരസംഘടന ഹമാസിന്റെ സ്ഥാപക ദിനത്തിൽ സന്ദേശവുമായി ഇസ്രായേൽ. ഇത് അവസാനത്തെ ജന്മദിനമാകട്ടെ എന്നാണ് ഇസ്രായേലിന്റെ ആശംസ. ’36 വർഷം മുൻപ് ഈ ദിവസത്തിലാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അവസാനത്തേതാകട്ടെ’- എന്നാണ് ഔദ്യോഗിക എക്‌സ് അക്കൌണ്ടിലെ പ്രതികരണം. ഹമാസിൽ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗും ഒപ്പം ചേർത്തിട്ടുണ്ട്. മെഴുകുതിരികൾക്ക് പകരം കേക്കിൽ റോക്കറ്റാണ് വച്ചത്.
അതേസമയം ഈ കഴിഞ്ഞ ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുകയാണ്. ഹമാസ് ഭീകരരെ പൂർണ്ണമായും പിടികൂടുന്നതിന്റെ ഭാഗമായി പുതിയ രീതികൾ സ്വീകരിച്ചിരിക്കുകയാണ് ഇസ്രായേൽ. ഹമാസിന്റെ തുരങ്ക ശൃംഗലകളിലേക്ക് ഇസ്രായേൽ സൈന്യം കടൽവെള്ളം പമ്പ് ചെയ്യാൻ തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ട്. ഈ പ്രക്രിയയ്ക്ക് ആഴ്ചകൾ വേണ്ടിവരുമെന്നാണ് നിഗമനം.
Discussion about this post