ഡിസ്‌പുർ: തന്റെ സംസ്ഥാനത്തെ 31 ജില്ലകളിലെ 1,281 സർക്കാർ, പ്രവിശ്യാ മദ്രസകൾ അസമിലെ സെക്കൻഡറി എജ്യുക്കേഷൻ ബോർഡിന് കീഴിലുള്ള ജനറൽ സ്കൂളുകളാക്കി മാറ്റി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.ഈ വര്ഷം മാർച്ചിൽ മദ്രസകൾ സർക്കാർ സ്കൂളുകൾ ആകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചിരുന്നു
കർണാടകയിൽ നടന്ന ഒരു റാലിയിൽ, തന്റെ സർക്കാർ 600 മദ്രസകൾ അടച്ചുപൂട്ടിയെന്നും ഇസ്ലാമിക സ്ഥാപനങ്ങളേക്കാൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ താൻ ഇഷ്ടപ്പെടുന്നതിനാൽ എല്ലാ മദ്രസകളും അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നതെന്നും ശർമ്മ പ്രഖ്യാപിച്ചിരുന്നു .
2021 ജനുവരിയിൽ, അസം സർക്കാർ ഒരു നിയമനിർമ്മാണം പാസാക്കി, സംസ്ഥാനത്തെ എല്ലാ സർക്കാർ നിയന്ത്രണത്തിലുള്ള മദ്രസകൾക്കും സ്റ്റേറ്റ് ബോർഡിന് കീഴിലുള്ള റെഗുലർ സ്‌കൂളുകളാക്കി മാറ്റുന്നതിന് ഇത് വഴിയൊരുക്കിയിരുന്നു
അസം മദ്രസ വിദ്യാഭ്യാസ നിയമം, 1995, അസം മദ്രസ വിദ്യാഭ്യാസം (ജീവനക്കാരുടെ സേവനങ്ങളുടെ പ്രൊവിൻഷ്യലൈസേഷൻ, മദ്രസ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനഃസംഘടന) നിയമം, 2018 എന്നിവ നിർത്തലാക്കുക ആയിരുന്നു 2021 ലെ നിയമത്തിന്റെ ഉദ്ദേശം
സമൂഹമാധ്യമമായ എക്‌സിൽ അസം വിദ്യാഭ്യാസ മന്ത്രി റനോജ് പെഗുവാണ് മാറ്റം പ്രഖ്യാപിച്ചത്. പേരുകൾ മാറ്റിയ 1,281 സ്‌കൂളുകളുടെ പട്ടികയും അസം വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ചു.
Discussion about this post