ന്യൂഡൽഹി: നീതി നടപ്പാക്കൽ വൈകുന്ന സാഹചര്യം ഇന്ത്യയിൽ നിന്ന് ഇല്ലാതാകുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ നിയമസംവിധാനത്തിന്റെ ആത്മാവും ശരീരവും ആശയവും തീർത്തും ഭാരതീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവുനിയമം എന്നിവയ്ക്ക് പകരമായ ബില്ലുകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് പകരം വരുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ഇറ്റാലിയൻ മാനസികാവസ്ഥയുള്ളവർക്ക് മനസ്സിലാകില്ലെന്ന് അദ്ദേഹം വിമർശിച്ചിരുന്നു.
ഈ കാലഘട്ടത്തിന് യോജിക്കാത്ത, കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമങ്ങൾ . ഇന്ത്യൻ ഭരണഘടനയ്ക്കും ഇന്ത്യൻ ജനങ്ങൾക്കും ഊന്നൽ നൽകുന്നതാണ് പുതിയ നിയമങ്ങൾ. പുതിയ ക്രിമിനൽ നിയമങ്ങൾ വളരെ സൂക്ഷമായി വിലയിരുത്തി. ഭരണഘടനയുടെ ആത്മാവിന് ഏറ്റവും ഉചിതമായവയാണ് അത്. ചില മാറ്റങ്ങളോടെയാണു പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്. സ്റ്റാൻഡിങ് കമ്മിറ്റി ബില്ലുകളെക്കുറിച്ച് വിശദമായ പഠനം നടത്തി. മൂന്ന് നിയമങ്ങൾ കൊളോണിയൽ ചിന്താഗതിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുമെന്നും അമിത് ഷാ
Discussion about this post