ന്യൂഡൽഹി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ബംഗ്ലാദേശ് പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്തതായി അറിയിച്ച് ദേശീയ അന്വേഷണ സംഘം.
ബംഗ്ലാദേശ് വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന “സൗദി സക്കീർ” എന്ന പേരുള്ള ഇയാൾ , കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത മനുഷ്യക്കടത്ത് കേസിൽ ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്ത 11-ാമത്തെ വിദേശിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നവംബറിൽ മനുഷ്യക്കടത്ത് റാക്കറ്റിനെ തകർക്കാൻ രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷനിൽ കർണാടകയിലെ വീട്ടിൽ പരിശോധന നടത്തിയതുമുതൽ ഒളിവിലായിരുന്ന സക്കീറിനെ കൊച്ചിയിലെ ഇയാളുടെ ഒളിത്താവളത്തിൽ നിന്നാണ് വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്തത് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇൻഡോ-ബംഗ്ലാദേശ് അതിർത്തിയിലെ ബെനാപോൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പ്രതി കർണാടകയിലെ ബംഗളൂരു നഗരത്തിലെ ബെല്ലന്ദൂർ പ്രദേശത്തേക്ക് താമസം മാറിയെന്നും അവിടെ മാലിന്യ ശേഖരണവും വേർതിരിക്കൽ യൂണിറ്റും സ്ഥാപിച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ വക്താവ് പറഞ്ഞു. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന മറ്റ് വിദേശ പൗരന്മാർക്കും ഇയാൾ അവിടെ ജോലി നൽകിയിരുന്നു.
ആസാം ത്രിപുര, ഇന്ത്യയുടെ ചില അയൽരാജ്യങ്ങൾ എന്നിവിടങ്ങളിലെ മനുഷ്യ കടത്തുകാരും കടത്തുകാരുമായും അവരുടെ സഹായികളുമായും കർണാടക ആസ്ഥാനമായുള്ള ചിലർക്ക് ബന്ധമുണ്ടെന്ന വിശ്വസനീയമായ വിവരങ്ങളെ തുടർന്ന് നവംബർ 7 നാണ് എൻഐഎ മനുഷ്യക്കടത്ത് കേസ് രജിസ്റ്റർ ചെയ്തത്
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി ഇന്ത്യയിലേക്ക് വ്യക്തികളെ കടത്തുന്ന വലിയ ശൃംഖലയുടെ ഭാഗമാണ് ഇവരെന്ന് ദേശീയ അന്വേഷണ ഏജൻസി വക്താവ് പറഞ്ഞു.
Discussion about this post