ന്യൂഡൽഹി: ‘വതൻ കോ ജനോ’( രാജ്യത്തെ അറിയൂ) യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ജമ്മു കശ്മീരിലെ വിവിധ ജില്ലകളിൽ നിന്നുള്ള 250 വിദ്യാർത്ഥികളുടെ സംഘവുമായി സമയം ചിലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികവും സാമൂഹികവും ആയി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളുമായാണ് മോദി സംവദിച്ചത്. നിലവിൽ 12 ദിവസത്തെ സന്ദർശനത്തിലാണ് വിദ്യാർത്ഥികൾ. ജയ്പൂർ, അജ്മീർ, ഡൽഹി തുടങ്ങിയ നഗരങ്ങളിലാണ് പര്യടനം നടത്തുന്നത്.
ജമ്മു കശ്മീർ യുവതയെ , പ്രത്യേകിച്ച് തീവ്രവാദ പ്രവർത്തനങ്ങളുടെ ഇരകളായവരെയും സാമൂഹ്യക്ഷേമ വകുപ്പ് നടത്തുന്ന പലാഷ്, പാരിഷ് ഹോമുകളിൽ താമസിക്കുന്നവരുമായ കുട്ടികളെയും, ഭാരതത്തിന്റെ വൈവിധ്യമാർന്ന സാമൂഹിക, സാംസ്കാരിക, സാങ്കേതിക വശങ്ങൾ തുറന്നുകാട്ടുകയും , പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ പ്രാഥമിക ലക്ഷ്യം.
സാമൂഹ്യക്ഷേമ വകുപ്പ് കമ്മീഷണർ സെക്രട്ടറി ശീതൾ നന്ദയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ജമ്മു കശ്മീർ പുനരധിവാസ കൗൺസിൽ സംഘടിപ്പിച്ച ‘വതൻ കോ ജനോ’ പരിപാടിക്ക് തുടക്കം കുറിച്ചത്. 10 കോ-ഓർഡിനേറ്റർമാരും ഭാരവാഹികളും ആണ് കുട്ടികളുടെ സഹായത്തിന് സംഘത്തിലുള്ളത്
Discussion about this post