മുംബൈ: കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും. കോവിഡ് മഹാമാരിയും അവയുടെ രൗദ്ര ഭാവങ്ങൾ കാണിച്ചിട്ടും 25 ശതമാനം വളർച്ച പ്രകടിപ്പിച്ച് 4 ട്രില്യൺ എന്ന മോഹ സംഖ്യയിലേക്ക് പ്രവേശിച്ച് ഇന്ത്യൻ ഓഹരി വിപണി. നിലവിൽ പ്രശസ്തമായ ഹോംഗ് കോങ്ങ് സ്റ്റോക്ക് എക്സ്ചേഞ്ച് നെ മറികടക്കാനൊരുങ്ങുകയാണ് ഭാരതം
ഇതോടുകൂടി ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാർക്കറ്റ് സൂപ്പർ പവറുകളുടെ നിരയിലേക്ക് ഇന്ത്യയും ഉയർന്നിരിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന, ജപ്പാൻ, ഹോംഗ് കോങ്ങ് എന്നിവയ്ക്ക് മാത്രമായിരുന്നു ഈ പദവി ഉണ്ടായിരുന്നത് ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ ഓഹരി വിപണി എന്ന പദവിയിലേക്ക് എത്തിയതോടു കൂടി ഈ വൻ ശക്തികളുടെ നിരയിലേക്ക് ഉയർന്നിരിക്കുകയാണ് ഭാരതം.
ഇന്ത്യൻ ഓഹരി വിപണി ഈ വർഷം ഏകദേശം 25 ശതമാനംഉയർന്ന് മൊത്തത്തിലുള്ള വിപണി മൂല്യം 4.16 ട്രില്യൺ ഡോളർ കടന്നു. അതേസമയം, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഈ വർഷം ഏകദേശം 19% ഇടിഞ്ഞു.2023ലെ ഇന്ത്യയുടെ വിപണി വളർച്ച കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണ്.
ഇന്ത്യയുടെ രണ്ട് സ്റ്റോക്ക് മാർക്കറ്റ് എക്‌സ്‌ചേഞ്ചുകളായ നിഫ്റ്റിയും സെൻസെക്സും ഈ വർഷം മികച്ച വളർച്ച കൈവരിച്ച് പുതിയ ഉയരങ്ങളിൽ എത്തി. നിഫ്റ്റി ഈ വർഷം 18.5 ശതമാനം വളർച്ച കൈവരിച്ചപ്പോൾ സെൻസെക്‌സ് 2023ൽ 17.3 ശതമാനം വളർച്ചയാണ് കൈവരിച്ചത്
.
Discussion about this post