കൊൽക്കത്ത: സംസ്ഥാനത്ത് ഇപ്പോൾ ക്രമസമാധാന വ്യവസ്ഥ എന്നൊന്നില്ലെന്നും എത്രയും പെട്ടെന്ന് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് കോൺഗ്രസ്. സംസ്ഥാനത്ത് ഇപ്പോൾ ക്രമസമാധാന പാലനം വട്ട പൂജ്യമാണെന്നും, ഇപ്പോൾ ഇ ഡി ആക്രമിക്കപ്പെട്ടു, ഇനി ഉദ്യോഗസ്ഥരിൽ ആരെങ്കിലും കൊല്ലപ്പെട്ടാലും ഞാൻ അതിശയിക്കില്ലെന്ന് ബംഗാളിന്റെ ചുമതലയുള്ള കോൺഗ്രസ് എം പി ആധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി
“ഇഡി ഉദ്യോഗസ്ഥരെ ഇന്ന് ഭരണകക്ഷിയുടെ ഗുണ്ടകൾ ആക്രമിച്ചു ഇതിൽ നിന്ന് തന്നെ സംസ്ഥാനത്ത് നിയമവും ക്രമവും ഇല്ലെന്ന് വ്യക്തമാണ്. ഇന്ന് അവർക്ക് പരിക്കേറ്റു, നാളെ അവർ കൊല്ലപ്പെട്ടേക്കാം അത്തരമൊരു കാര്യം എന്നെ അതിശയിപ്പിക്കില്ല, “അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ പശ്ചിമ ബംഗാളിൽ രാഷ്ട്രപതിയുടെ ഭരണം ഉടനടി ഏർപ്പെടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു
ഏതായാലും ഇതോടുകൂടി ബി ജെ പി യെ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ നേരിടാനൊരുങ്ങുന്ന ഇൻഡി മുന്നണിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് വ്യക്തമായിരിക്കുകയാണ്. നേരത്തെ സംസ്ഥാനത്ത് ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വെറും രണ്ട് സീറ്റ് മാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. അവർ പറയുന്ന രണ്ട് സീറ്റുകളിൽ ഇപ്പോൾ കോൺഗ്രസ് എം പി മാർ ആണ് വിജയിച്ചിരിക്കുന്നത്. അപ്പോൾ എന്ത് തരും എന്നാണ് മമത പറയുന്നത്, അധിർ രഞ്ജൻ ചൗധരി ചോദിച്ചു. ഇപ്പോൾ മമത ബാനർജിയുടെ തനി നിറം പുറത്ത് വന്നു എന്നും ചൗധരി കൂട്ടിച്ചേർത്തിരിന്നു
അതെ സമയം തൃണമൂൽ ഗുണ്ടകൾ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തെക്കുറിച്ച് എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ബിജെപി മേധാവി സുകന്ത മജുംദാർ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതി.
Discussion about this post