ടോക്കിയോ: ജപ്പാൻ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 110 ആയി. ദുരന്തത്തിൽ അവശിഷ്ടങ്ങൾ്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നു. ഏകദേശം എട്ട് വർഷത്തിനിടയിലെ ഏറ്റവും മാരകമായ ഭൂചലത്തിൽ 200ലധികം പേരെ കാണാതായിട്ടുണ്ട്. പടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രദേശത്തെ 22,000ലധികം വീടുകളെയാണ് ബാധിച്ചത്.
ഭൂചലനത്തിൽ തകർന്ന റോഡുകൾ പുനഃസ്ഥാപിക്കാനുള്ള അടിയന്തര ശ്രമങ്ങൾ വേഗത്തിലാക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ഭൂചലനത്തെ കുറിച്ച് അറിയുന്നതില്‍ തനിക്ക് അതിയായ വേദനയും ആശങ്കയുമുണ്ടെന്നും പ്രധാനമന്ത്രി മോദി ജാപ്പനീസ് പ്രധാനമന്ത്രിയോട് പറഞ്ഞു.
ജനുവരി ഒന്നിന് വൈകിട്ട് നാലിനാണ് നോട്ടോ ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെത്തുടർന്ന് രാജ്യത്ത് സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നു. 16 മീറ്റർ വരെ ഉയരത്തിൽ തിര അടിക്കാമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ 1.2 മീറ്റർ ഉയരത്തിൽ മാത്രമെ തിരയടിച്ചുള്ളു.
Discussion about this post