ധാക്ക: ബംഗ്ലാദേശിൽ നാളെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് നടക്കും. 42,000-ലധികം പോളിംഗ് സ്‌റ്റേഷനുകളിലായി 119.6 ദശലക്ഷം രജിസ്റ്റർ ചെയ്ത വോട്ടർമാർക്ക് ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അർഹതയുണ്ടെന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു
436 സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ 27 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 1500-ലധികം സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജനുവരി 8 മുതൽ ഫലം അറിയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്
അതെ സമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശിൽ ആര് ഭരണത്തിൽ വരുമെന്നത് പരമപ്രധാനമാണ്. ഷെയ്ഖ് ഹസീനക്ക് മുമ്പ് ഭരണത്തിലുണ്ടായിരുന്ന ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള മുൻ ബംഗ്ലാദേശ് സർക്കാരിന്റെ കാലത്ത് ഇന്ത്യ തീവ്രവാദ ഭീഷണിയാലും അനധികൃത കുടിയേറ്റക്കാരാലും വിഷമിച്ചിരുന്നു. അതെ സമയം ഇന്ത്യയുമായി വളരെയധികം സഹകരണത്തിൽ പോകുന്ന ഷെയ്ഖ് ഹസീനയുടെ സർക്കാരിന്റെ കീഴിൽ ഇന്ത്യ – ബംഗ്ലാദേശ് നയതന്ത്ര ബന്ധം വളരെ മാതൃകാ പരമായിട്ടാണ് മുന്നോട്ട് പോകുന്നത്. അതിർത്തി കടന്നുള്ള തീവ്രവാദവും, അനധികൃത കുടിയേറ്റവും ഒക്കെ വളരെയധികം നിയന്ത്രണ വിധേയമായിട്ടുണ്ട്. മാത്രമല്ല തീവ്രവാദത്തെ അടിച്ചമർത്തുന്ന നടപടികൾ സ്വീകരിച്ചു കൊണ്ട് രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാൻ ഷെയ്ഖ് ഹസീനക്ക് കഴിഞ്ഞിരുന്നു.
എന്തുകൊണ്ടാണ് ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് പ്രധാനമായിരിക്കുന്നത്?
ബംഗ്ലാദേശുമായി വലിയ ദൂരത്തിലുള്ള അതിർത്തി പങ്കിടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ രാജ്യത്തെ വളരെയധികം പ്രധാനപ്പെട്ടതാക്കുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം, ദേശീയ സുരക്ഷ, കുടിയേറ്റം, വ്യാപാരം തുടങ്ങിയ കാര്യങ്ങളിൽ ബംഗ്ലാദേശിൽ വരുന്ന ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾ ഇന്ത്യയെ ബുദ്ധിമുട്ടിലേക്ക് നയിച്ചേക്കാം
എന്നാൽ അഴിമതിക്കേസിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ (78) പാർട്ടിയും പ്രധാന പ്രതിപക്ഷവുമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഭരണകക്ഷിയായ അവാമി ലീഗ് തുടർച്ചയായി നാലാം തവണയും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയുമായി നല്ല ബന്ധം വച്ച് പുലർത്തുന്ന ഷെയ്ഖ് ഷീന ജയിച്ചു കഴിഞ്ഞാൽ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സാമ്പത്തിക ബന്ധനങ്ങൾ ശക്തിപ്പെടും എന്നത് ഉറപ്പാണ്. പ്രേത്യേകിച്ചും പ്രകടന പത്രികയിൽ തന്നെ ഇന്ത്യയുമായുള്ള നല്ല ബന്ധത്തിന് വേണ്ടി ശ്രമിക്കും എന്ന വാഗ്ദാനത്തോട് കൂടിയാണ് ഷെയ്ഖ് ഹസീന തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ
Discussion about this post