ന്യൂഡൽഹി: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം, പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ കൈമാറൽ തുടങ്ങി വിവിധ കേസുകളുമായി ബന്ധപ്പെട്ട് എഫ്ബിഐ ഉദ്യോഗസ്ഥരെ കാണാൻ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നാല് മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം ശനിയാഴ്ച അമേരിക്കയിലേക്ക് തിരിക്കും, മുംബൈ ബ്രാഞ്ചിന്റെ തലവനായ ഒരു ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും സംഘത്തിലുനടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
12 വർഷത്തിനിടെ ആദ്യമായി കഴിഞ്ഞ ഡിസംബർ 11 മുതൽ 12 വരെ എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ എ റേ ഇന്ത്യ സന്ദർശിച്ചിരുന്നു. സന്ദർശനത്തിനിടെ എൻഐഎ ഡയറക്ടർ ദിനകർ ഗുപ്തയെയും കേന്ദ്ര ഏജൻസിയിലെ മറ്റ് ഉദ്യോഗസ്ഥരുമായും അവരുടെ ആസ്ഥാനത്ത് വച്ച് കണ്ട റേ അവിടെ വച്ച് സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. റേയുടെ സന്ദർശനത്തിന്റെ തുടർച്ചയായാണ് ഇപ്പൊ എൻ ഐ എ അമേരിക്കയിലേക്ക് നടത്താൻ ഉദ്ദേശിക്കുന്ന സന്ദർശനം വിലയിരുത്തപ്പെടുന്നത്
NIA ആസ്ഥാനത്ത് നടന്ന അദ്ദേഹത്തിന്റെയോഗത്തിൽ, തീവ്രവാദ സംഘടിത ക്രിമിനൽ നെറ്റ്‌വർക്കുകളുടെ പ്രവർത്തനങ്ങൾ, സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണം സംബന്ധിച്ച് യുഎസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾ തുടങ്ങി സൈബർ ഭീകരത, വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ സത്യസന്ധവും വിശാലവുമായ ചർച്ചകൾ നടന്നിരുന്നു.
എഫ് ബി ഐ ഡയറക്ടറുടെ സന്ദർശന വേളയിൽ ഖാലിസ്ഥാൻ തീവ്രവാദം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ഇന്ത്യൻ സംഘം റെയ്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും വളരെ വലിയ സഹകരണമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ സഖ്യ കക്ഷിയായി അമേരിക്ക കാണുന്നത് ഇന്ത്യയെയാണ്
ഈ സഹകരണത്തിന്റെ ഭാഗമായി തന്നെയാണ് ഇപ്പോൾ ഉയർന്ന റാങ്കിലുള്ള മുതിർന്ന ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ അമേരിക്കയിലേക്ക് പോകുന്നത്.
അതെ സമയം സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് എഫ്ബിഐ തീവ്രമായി അന്വേഷിക്കുന്നുണ്ടെന്നും റേ എൻഐഎയെ അറിയിച്ചിരുന്നു .
Discussion about this post