കൊച്ചി: താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയ ചടങ്ങിനല്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ദൈവത്തെ പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ താല്പര്യ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ശശി തരൂർ. പ്രതിഷ്ഠാ ചടങ്ങിന് നേതാക്കളെ ക്ഷണിച്ചിരിക്കുന്നത് വ്യക്തികൾ എന്ന നിലയ്ക്കാണെന്ന് അദ്ദേഹം പറ#്ഞു.
വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. വ്യക്തികൾ തീരുമാനിക്കും. ഞാൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്. ഒരു രാഷ്ട്രീയ ചടങ്ങിനല്ല പോകുന്നത്. അതിനുവേണ്ടി സാംസ്‌കാരിക സമ്മേളനം സൈഡിലുണ്ടാകാം. ഹാൾ ഉണ്ടാകാം. ക്ഷേത്രത്തിൽ പോകുന്നത് എന്റെ അഭിപ്രായത്തിൽ വേറെ കാര്യത്തിനാണ്. ദൈവത്തിന്റെ അടുത്ത് ബന്ധം സ്ഥാപിക്കാനാണ് പോകുന്നത്. സർക്കാരിന്റെ ഇടപെടൽ ആവശ്യമുണ്ടോ എന്നറിയില്ല. പക്ഷേ, അവർ ചെയ്തിട്ടുണ്ടെങ്കിൽ ചെയ്‌തോട്ടെ. ജനങ്ങൾ പ്രാർഥിക്കുന്നത് അവരുടെ സ്വന്തം താൽപര്യം കൊണ്ടാണ്. ആരും സർക്കാർ പറഞ്ഞിട്ടല്ല പ്രാർഥിക്കാൻ പോകുന്നത്” തരൂർ പറഞ്ഞു.
Discussion about this post