ന്യൂഡൽഹി: ആയിരക്കണക്കിന് പാവപ്പെട്ട പരുക്കമായ ചർമ്മമുള്ള ഇന്ത്യക്കാർക്ക് ഹസ്തദാനം നൽകി രാജീവ്ഗാന്ധിയുടെ കൈപ്പത്തികളിൽ രക്തസ്രാവമുണ്ടായെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിത്രോഡ. പരാമർശം വലിയ ചർച്ചകൾക്കാണ് കാരണമായിരിക്കുന്നത്.ഒരു സ്വകാര്യചാനലിലെ ചർച്ചയ്ക്കിടെയാണ് വിവാദപരാമർശം.
രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയെ കുറിച്ച് അവതാരകൻ ചോദിക്കവേയാണ് രാജീവ് ഗാന്ധിയ്ക്ക് അമേഠിയിലൂടെയുള്ള ഒരു യാത്രയ്ക്കിടെ സംഭവിച്ചെന്ന് കരുതുന്ന ഒരു അനുഭവത്തെ കുറിച്ച് വിവരിച്ചത്. ഒരു യാത്രയ്ക്കിടെ താൻ രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. അപ്പോൾ താൻ അദ്ദേഹത്തിന്റെ കൈകളിൽ പോറലേറ്റ് രക്തം വന്നത് ശ്രദ്ധിച്ചു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ യാത്രയ്ക്കിടെ താൻ 5,000 ത്തോളം പാവപ്പെട്ടവർക്ക് ഹസ്തദാനം നൽകിയെന്ന് രാജീവ് ഗാന്ധി പറഞ്ഞു. കൂലിപ്പണി കാരണം അവരുടെ കൈകൾ പരുപരുത്തതായതിനാൽ കൈകൾക്ക് പരിക്കുപറ്റി രക്തം വരാൻ തുടങ്ങി. കൈകളിൽ നിന്ന് ചോരയൊലിക്കുന്നതിനെക്കുറിച്ച് രാജീവ് ബോധവാനല്ലായിരുന്നുവെന്ന് സാം പിത്രോഡ പറയുന്നു.
എന്തായാലും അമേഠിയിലെ പാവപ്പെട്ട ജനതയെ ആക്ഷേപിക്കുന്നതാണ് പരാമർശമെന്നും പട്ടുമെത്തയിൽ കിടക്കുന്നർക്ക് കൈകളിലെ തഴമ്പ് പ്രശ്‌നമാവുമെന്നും വിമർശനം ഉയരുന്നുണ്ട്.
Discussion about this post