തൃശ്ശൂരിൽ വച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ അവഹേളിക്കാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തക സൂര്യ സുജി റിപ്പോർട്ടർ ചാനലിൽ നിന്ന് പുറത്തേക്ക്. മരം മുറി ചാനലിലെ ഏഴുമാസത്തെ അനുഭവങ്ങൾക്ക് ശേഷം വാർത്തകളെ വിൽക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് രാജിവെച്ച് ഇറങ്ങി എന്നാണ് സൂര്യ സുജി റിപ്പോർട്ടുകളിൽ നിന്നും രാജിവച്ചതിനെ കുറിച്ച് വ്യക്തമാക്കിയത്.
സുരേഷ് ഗോപി വിഷയത്തിന് ശേഷം റിപ്പോർട്ടർ അധികാരികൾ തന്നോട് പെരുമാറിയ രീതി വിവരിക്കാൻ ആവില്ലെന്നും സൂര്യ വ്യക്തമാക്കി. “ഒട്ടും പ്രൊഫഷണൽ അല്ലാത്ത ഒരുപറ്റം കോമാളികൾ നയിക്കുന്ന ചാനലാണ് റിപ്പോർട്ടർ. നിസ്സഹായരായ മനുഷ്യരാണ് അവിടെ ജോലി ചെയ്യുന്നത്. മുതലാളിമാർക്ക് വേണ്ടത് വായടക്കി അവരെ വെളുപ്പിക്കാൻ വേണ്ടി മാത്രം വാർത്ത ചെയ്യുന്ന തൊഴിലാളികളെയാണ്. പല വിഗ്രഹങ്ങളും ഉടഞ്ഞു പോയി. അവർ പുറത്താക്കും മുൻപേ പുറത്തു പോകണം എന്നായിരുന്നു ആഗ്രഹം” എന്നും സൂര്യ സുജി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
“രാത്രി 7 മണി മീറ്റിംഗിന് മരം മുറി മുതലാളി കയറി ഇരുന്ന് അനുഭവ സമ്പത്തുള്ള റിപ്പോർട്ടർമാരെ തെറി വിളിക്കും. അടുത്തദിവസം ഒന്നും സംഭവിച്ചില്ലാതെ രീതിയിൽ റിപ്പോർട്ടർമാർ എല്ലാവരും മാദ്ധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും. 24 എന്ന ചാനലിന്റെ മൈക്ക് പിടിച്ചു എന്നതിന്റെ പേരിൽ മാത്രം കൊല്ലത്തുണ്ടായ ഡ്രൈവറെ രാജിവെപ്പിച്ച പാരമ്പര്യമുണ്ട് ഈ സ്ഥാപനത്തിന്. പട്ടിയെപ്പോലെ പണിയെടുപ്പിച്ച് പണിയെടുക്കുന്നില്ല എന്ന് പറഞ്ഞു നാലു റിപ്പോർട്ടർമാരെ പറഞ്ഞു വിട്ടതിന്റെ പാരമ്പര്യവും ഉണ്ട് . അങ്ങനെ ഒരുപാടുണ്ട് ….
മാദ്ധ്യമപ്രവർത്തകരെ വിലക്കെടുത്ത് നടത്തുന്ന ഒരു സ്ഥാപനം. ഇപ്പോഴെങ്കിലും ഇവിടെ നിന്ന് ഇറങ്ങാൻ പറ്റിയതിൽ സന്തോഷം ” എന്നും സൂര്യ സുജി വ്യക്തമാക്കി.
Discussion about this post