ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് സ്വീകരിച്ച് മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ. ആർഎസ്എസ് അഖിലഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽ മീരാകുമാറിന്റെ വസതിയിൽ നേരിട്ടെത്തി ക്ഷണക്കത്ത് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറിന് അയോദ്ധ്യയിൽ നിന്നും പൂജിച്ച് കൊണ്ടുവന്ന അക്ഷതവും ക്ഷണക്കത്തും കൈമാറിയിരുന്നു. ട്രസ്റ്റ് അംഗങ്ങൾ വസതിയിൽ നേരിട്ട് എത്തിയാണ് സച്ചിന് അക്ഷതം നൽകിയത്.
അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, രജനികാന്ത്, ധനുഷ്, മോഹൻലാൽ, രൺബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, പ്രഭാസ്, യാഷ് തുടങ്ങിയവരാണ് അക്ഷതം ഏറ്റുവാങ്ങിയ മറ്റ് പ്രമുഖർ.
അതേസമയം, അയോദ്ധ്യയിൽ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ചടങ്ങിന് വരുന്ന അതിഥികൾക്ക് താമസിക്കുന്നതിനാായുള്ള താമസസൗകര്യങ്ങളും അയോദ്ധ്യയിൽ തയ്യാറായിക്കഴിഞ്ഞു. ഇതിന് പുറമേ പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
വരുന്ന 16ന് പ്രതിഷ്ഠക്ക് മുന്നോടിയായ പ്രധാന ചടങ്ങുകൾ ആരംഭിക്കും. പ്രതിഷ്ഠാ ദിവസം 1008 ഹുണ്ടി മഹായാഗവും നടക്കും. 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷിയാകും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രതിനൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Discussion about this post