ഇംഫാൽ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കായി തയ്യറാക്കിയ ബസ് ചർച്ചയാവുന്നു.
ലിഫ്റ്റ് സംവിധാനം മുതൽ കോൺഫറൻസ് റൂം വരെ ബസിൽ ലഭ്യമാണ്. ജാഥ ആൾക്കൂട്ടത്തിലേക്ക് എത്തുമ്പോൾ ബസിന് മുകളിലേക്ക് ഉയർന്നുവരുന്ന ലിഫ്റ്റിൽ നിന്ന് രാഹുലിന് ജനങ്ങളെ കാമാൻ സാധിക്കുന്ന രീതിയിലാണ് സജീകരിച്ചിരിക്കുന്നത്. എട്ടുപേർക്ക് ഇരുന്ന യോഗം ചേരാവുന്ന കോൺഫറൻസ് റൂമും ബസിലുണ്ട്.
യാത്രക്കിടെ തെരഞ്ഞെടുത്തവരുമായി രാഹുൽ സംവദിക്കും. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ ബസിന് പുറത്ത് സജ്ജീകരിച്ച സ്‌ക്രീനിൽ ദൃശ്യമാകും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർക്കുൻ ഖാർഗെയുടെയും സോണിയാ ഗാന്ധിയയുടെയും ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. തെലങ്കാന രജിസ്‌ട്രേഷൻ ബസിൽ ശുചിമുറി,കിടക്ക അടക്കമുള്ള ആധുനിക സൗകര്യങ്ങളും ലഭ്യമാണ്.
രണ്ട് മാസം നീളുന്നതാണ് ഭാരത് ജോഡോ ന്യായ് യാത്ര. ഞായറാഴ്ച തൗബാൽ ജില്ലയിലെ ഖോങ്ജോം യുദ്ധസ്മാരകത്തിനു സമീപത്തുനിന്ന് ആരംഭിച്ച യാത്ര തിങ്കളാഴ്ച നാഗാലാൻഡിലേക്ക് നീങ്ങി
Discussion about this post