പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യം. വൈകിട്ട് 6:45ഓടെയാണ് പൊന്നമ്പലമേട്ടിൽ മൂന്നു തവണ മകരവിളക്ക് തെളിഞ്ഞത്. പിന്നാലെ ആകാശത്ത് ഉത്രം നക്ഷത്രവും തെളിഞ്ഞു. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. മകരജ്യോതി ദർശിക്കാൻ പത്ത് വ്യൂ പോയിൻറുകളാണ് ഒരുക്കിയിരുന്നത്. മകരവിളക്ക് വിളക്ക് ദർശിച്ച് അയ്യപ്പനെ വണങ്ങി തീർഥാടകർ മലയിറങ്ങിത്തുടങ്ങി.
പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ സ്വീകരിച്ചു. തിരുവാഭരണം വാദ്യമേളങ്ങളോടെ സ്വീകരിച്ചാണ് സന്നിധാനത്തേക്ക് ആനയിച്ചത്. സോപാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. സന്നിധാനത്തു തിരുവാഭരണം ചാർത്തി ദീപാരാധന നടന്നതോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ജ്യോതി ആദ്യം തെളിഞ്ഞത് 6.47ന്. തുടർന്ന് രണ്ടുതവണകൂടി തെളിഞ്ഞു.
Discussion about this post