ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ വിമാനസർവീസുകൾക്ക് ഭാഗിക നിയന്ത്രണം. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണം നിലവിൽ വന്നു.
സുരക്ഷാ കാരണങ്ങളെ തുടർന്നാണ് വിമാന സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ജനുവരി 26 വരെ രാവിലെ 10.20 മുതൽ ഉച്ചയ്ക്ക് 12.45 വരെ വിമാനങ്ങൾ ലാൻഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ അനുമതിയില്ല. ഇതിനെ പുറമേ പാരാഗ്ലൈഡിംഗ്, പാരാമോട്ടോഴ്‌സ്, ഹാംഗ് ഗ്ലൈഡേഴ്‌സ്, യുഎവി, യുഎഎസ് എന്നിവയക്കും താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 29 ദിവസത്തേക്കാണ് ഇവയ്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 15 വരെ വിലക്ക് തുടരുമെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.
ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്. ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.
റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥിയായി എത്തുന്നത് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആണ്. 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ബി.എസ്.എഫിലെ വനിതകൾ മാത്രം അണിനിരക്കുന്ന മാർച്ച് പരേഡിൽ ഉണ്ടാകുമെന്നൊരു പ്രത്യേകതയുമുണ്ട്. അസിസ്റ്റന്റ് കമാൻഡർമാരായ് പ്രിയ , ചുനൗതി ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരേഡ് നടക്കുന്നത്
Discussion about this post