തിരുവനന്തപുരം: പൊതു ജനങ്ങളെ വലയ്ക്കുന്ന നടപടികളുമായി മുന്നോട്ട് പോയി പിണറായി സർക്കാർ. സാധാരണക്കാർക്ക് ആശ്വാസമാകേണ്ട സപ്ലൈകോ വിതരണ കേന്ദ്രം വഴിയുള്ള സർക്കാരിന്റെ സബ്‌സിഡികൾ നിലച്ചിട്ട് അഞ്ച് മാസമായിട്ടും അനക്കമില്ലാതെ തുടരുകയാണ് പാവപ്പെട്ടവർക്ക് വേണ്ടി അധികാരത്തിലെത്തി എന്ന് പറയപ്പെടുന്ന സർക്കാർ.
ഒരു മാസംമുമ്പ് 42 മുതൽ 46 രൂപ വിലയുണ്ടായിരുന്ന വടി അരിക്ക് ഇന്നലെ മൊത്തവില 52 രൂപയാണ് ചില്ലറ വിപണിയിൽ 58 രൂപവരെയാണ് വില. ഉണ്ട അരിക്ക് മൊത്ത വിപണിയിൽ 42-44 രൂപയും ചില്ലറ വിപണിയിൽ 48-53 രൂപയുമാണ് വില. ആന്ധ്രയിൽ നിന്നുള്ള വെള്ള അരിക്ക് (ജയ) 41 രൂപയാണ് മൊത്തവിപണി വില. പായ്ക്കറ്റ് ചെയ്ത അരി വില കിലോഗ്രാമിന് 60 മുതൽ 70 രൂപവരെ നൽകണം.സപ്ലൈകോ വിപണന കേന്ദ്രങ്ങളിൽ സബ്‌സീഡി ഉണ്ടായിരുന്നപ്പോൾ അരി കിലോഗ്രാമിന് 25 രൂപയ്ക്ക് ലഭിക്കുമായിരുന്ന സാഹചര്യം ആണ് ഉണ്ടായിരുന്നത്. ഇത് സാധാരണക്കാർക്ക് ഒരു അനുഗ്രഹമായിരുന്നു
പിണറായി സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും കാരണം കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് വലയുകയാണ് കേരളം എന്നതിന്റെ നേർ ഉദാഹരണമാണ് പാവപെട്ടവനുള്ള ഒരിറ്റ് ആശ്വാസത്തിൽ പോലും കയ്യിട്ട് വരേണ്ടി വരുന്ന ഈ അവസ്ഥ അതെ സമയം കുടിശ്ശിക തുകയായ 800 കോടി രൂപ കിട്ടാതെ സാധനങ്ങൾ എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ സപ്ലൈകോ യിലെ സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങളും നിലയ്ക്കേണ്ട അവസ്ഥയിൽ ആയിരുന്നുവെങ്കിലും ചില വിതരണക്കാർക്ക് നാമമാത്ര കുടിശ്ശിക നൽകിയതിനെ തുടർന്നാണ് കുറച്ചെങ്കിലും സാധനം എത്തുന്നത്.
Discussion about this post