ബംഗളുരു : കർണാടകയിലെ ഹുൻസൂരിൽ അമ്മയും മകളും മരണപ്പെട്ട സംഭവത്തിൽ മതംമാറ്റ ശ്രമം നടന്നിരുന്നതായി സൂചന. ഇതര മതസ്ഥനുമായുള്ള ബന്ധം വിലക്കിയിട്ടും തുടർന്നതോടെയാണ് 19 കാരിയായ ധനുശ്രീയും സഹോദരൻ നിതിനും തമ്മിൽ തർക്കം ഉണ്ടാവുകയും നിതിൻ സഹോദരിയെ കായലിൽ തള്ളിയിടുകയും ചെയ്തത്. തുടർന്ന് ധനുശ്രീയും അവരെ രക്ഷിക്കാനായി കായലിൽ ചാടിയ അമ്മയും മരണപ്പെടുകയായിരുന്നു.
മുസ്ലിം യുവാവുമായുള്ള പ്രണയത്തെ തുടർന്ന് ധനുശ്രീയെ മതം മാറ്റാനായി ശ്രമം നടന്നിരുന്നതായി പോലീസിന് സൂചന ലഭിച്ചു. സഹോദരിയെ ബുർഖ ധരിച്ച നിലയിൽ മുസ്ലിം യുവാവിനോടൊപ്പം വിവിധയിടങ്ങളിൽ കണ്ടെത്തിയതാണ് ധനുശ്രീയും സഹോദരനുമായി തർക്കം ഉണ്ടാവാൻ കാരണം. കഴിഞ്ഞ 7 മാസം ആയി നിരവധി തവണ വിലക്കിയിട്ടും ധനുശ്രീ ബന്ധം തുടർന്നു കൊണ്ടു പോയത് സഹോദരനെ പ്രകോപിപ്പിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ഈ സംഭവത്തെ ചൊല്ലി ധനുശ്രീയും നിധിനും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പ്രകോപിതനായ നിതിൻ വീടിനു സമീപത്തെ കായലിലേക്ക് സഹോദരിയെ തള്ളിയിടുകയായിരുന്നു. പിന്നാലെ തന്നെ ധനുശ്രീയെ രക്ഷിക്കാൻ ആയി കായലിലേക്ക് ചാടിയ അമ്മയും മരണപ്പെടുകയായിരുന്നു. തുടർന്ന് നിതിൻ ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കായലിൽ നിന്നും അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
Discussion about this post