ന്യൂഡൽഹി: ഇന്ത്യൻ ആയുധ വ്യാപാര കയറ്റുമതി രംഗത്ത് പുതുചരിത്രം സൃഷ്ടിച്ചു കൊണ്ട് ബ്രഹ്മോസ് സൂപർ സോണിക് മിസൈലിന്റെ കയറ്റുമതി അടുത്ത പത്ത് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഡി ആർ ഡി ഓ ചെയർമാൻ സമീർ വി കാമത്ത് വ്യാഴാഴ്ച വ്യക്തമാക്കി. തെക്കൻ ചൈനാ കടലിൽ ചൈനയുമായി സംഘർഷങ്ങൾ നിലനിൽക്കുന്ന ഫിലിപ്പൈൻസിനെ ആയുധീകരിക്കുവാനാണ് ബ്രഹ്മോസ് മിസൈൽ ഉപയോഗിക്കുന്നത് എന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമായിരിക്കുകയാണ്.
അടുത്ത 10 ദിവസത്തിനുള്ളിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിനുള്ള ഗ്രൗണ്ട് സിസ്റ്റങ്ങളുടെ കയറ്റുമതി ആരംഭിക്കുന്ന ഇന്ത്യ ഈ വർഷം മാർച്ചോടെ ഈ സംവിധാനത്തിന്റെ മിസൈലുകളും കയറ്റി അയക്കും കാമത്ത് വ്യക്തമാക്കി
ഫിലിപ്പീൻസിലേക്കുള്ള ബ്രഹ്മോസ് മിസൈൽ കയറ്റുമതി, ഇന്ത്യ ഏതൊരു വിദേശ രാജ്യവുമായും ഒപ്പുവെച്ച ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി കരാറാണ്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ കര അധിഷ്ഠിതമായ ആന്റി-ഷിപ്പ് വേരിയന്റ് വിതരണത്തിനായി 2022 ജനുവരിയിൽ ഇന്ത്യ ഫിലിപ്പീൻസുമായി 375 മില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നു.
വരും കാലത്ത് ഇന്ത്യൻ പ്രതിരോധ മേഖലയിൽ ആയുധ കയറ്റുമതി വളരെ നിർണായക പങ്ക് വഹിക്കുമെന്ന് ഡിആർഡിഒ ചെയർമാൻ ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും വിജയകരമായ മിസൈൽ പ്രോഗ്രാമുകളിലൊന്നാണ് ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്ത ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനം. ലോകത്തിലെ ഏറ്റവും മികച്ചതും വേഗതയേറിയതും കൃത്യതയുള്ള ആയുധമെന്ന നിലയിൽ, 21-ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ പ്രതിരോധ ശക്തിയെ ബ്രഹ്മോസ് ഒരുപാട് മുന്നിലെത്തിച്ചിരുന്നു
അടുത്ത 10 ദിവസത്തിനുള്ളിൽ ഗ്രൗണ്ട് സിസ്റ്റങ്ങൾ അയക്കും മിസൈലുകൾ മാർച്ചിൽ ഫിലിപ്പൈൻസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് കാമത്ത് പറഞ്ഞു
Discussion about this post