ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള ചായകുടി ഒരിക്കലും മറക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഞങ്ങളും (അദ്ദേഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും) ഒരുമിച്ച് പങ്കിട്ട ചായ (ചായ) ഞാൻ മറക്കില്ല, കാരണം ഇത് യുപിഐയിൽ പണമടച്ചുള്ള ചായയാണ്. ഇതൊരു പുതുമയാണെന്നായിരുന്നു മക്രോൺ പറഞ്ഞത്.
ജനുവരി 25 ന്, പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും ജയ്പൂരിലെ ഹവാ മഹലിന് സമീപമുള്ള ഒരു സ്റ്റോറിൽനിന്നാണ് കുൽഹാദ് (കളിമണ്ണ് കപ്പ്) ചായ ആസ്വദിച്ചത്. . ചായയുടെ ബില്ലടയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോണിലെ യുപിഐ ആപ്പ് ഉപയോഗിച്ചപ്പോൾ ഇമ്മാനുവൽ മാക്രോൺ ആശ്ചര്യപ്പെട്ടിരുന്നു. കടയുടമയ്ക്ക് തൽക്ഷണം തന്റെ ഫോണിൽ പേയ്മെന്റ് സ്ഥിരീകരണം ലഭിച്ചതായി പ്രധാനമന്ത്രി കാണിച്ചപ്പോൾ മാക്രോൺ കൂടുതൽ ആശ്ചര്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു, ഇതിൽ പ്രതികരിക്കുകയായിരുന്നു മക്രോൺ.
ഇന്നലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഗംഭീര പ്രഖ്യാപനവും നടത്തിയിരുന്നു.ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങളാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. 75ാം റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ മാക്രോ ആഘോഷങ്ങൾക്ക് തൊട്ടുമുൻപാണ് പ്രഖ്യാപനം നടത്തിയത്.
2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിൽ. ഇതു സാധ്യമാക്കാൻ ശ്രമിക്കും”എന്നാണ് അദ്ദേഹം കുറിച്ചത്.
Discussion about this post