പാറ്റ്ന: കോൺഗ്രസ് ഇതര കക്ഷികളെ ഓരോരുത്തരായി ഒരുമിച്ചു കൊണ്ട് വന്ന നിതീഷ് കുമാർ സംഘടിപ്പിച്ച ഇൻഡി സഖ്യം പൊളിഞ്ഞിരിക്കുകയാണ് എന്ന് വ്യക്തമാക്കി ജെ ഡി യു പാർട്ടി നേതാവ് കെ സി ത്യാഗി. പശ്ചിമ ബംഗാളിൽ ഇൻഡി സഖ്യം ഏതാണ്ട് തീർന്നിട്ടുണ്ട്, പഞ്ചാബിൽ സഖ്യത്തിനില്ല എന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചതോടെ അവിടെ ഏതാണ്ട് തീർന്നിട്ടുണ്ട്, ബീഹാറിലും സഖ്യത്തിന്റെ കാര്യം ഏതാണ്ട് അവസാനത്തിലെത്തിയിട്ടുണ്ട്. ഉത്തർ പ്രദേശിൽ തുറന്ന ഹൃദയത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ നടക്കില്ലെന്നും കോൺഗ്രസ് മുൻകൈ എടുക്കാത്തത് ആണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അഖിലേഷ് യാദവ് തുറന്നു പറഞ്ഞിട്ടുണ്ട്.
കൂടാതെ ആരാണ് നേതാവെന്നോ എന്താണ് കാര്യാ പരിപാടികളെന്നോ പോലും തീരുമാനം ആകാതെയാണ് അതി ശക്തരായ ബി ജെ പി യെ നേരിടാൻ പോകുന്നതെങ്കിൽ ഇൻഡി സഖ്യത്തിന് ഒരു സാധ്യതയും ഇല്ലെന്നും ത്യാഗി വ്യക്തമാക്കി
പട്‌നയിൽ നിരവധി പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ കുമാർ വിജയിച്ചു, എന്നാൽ അതിനു ശേഷം മുഴുവൻ പ്രക്രിയയും വളരെ മന്ദഗതിയിലായി, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും നേതൃത്വത്തെയും അജണ്ടയെയും കുറിച്ച് തീരുമാനിക്കാൻ ഇൻഡി സഖ്യത്തിൽ സംയുക്ത യോഗങ്ങൾ നടന്നിട്ടില്ലെന്നും ത്യാഗി കൂട്ടിച്ചേർത്തു.
ബിഹാറിലെ ഭരണകക്ഷിയായ ‘മഹാഗത്ബന്ധൻ’ ഉപേക്ഷിച്ച് ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് മടങ്ങാൻ കുമാർ ഒരുങ്ങുന്നുവെന്ന ശക്തമായ സൂചനകൾക്കിടയിലാണ് ത്യാഗി അടക്കമുള്ള മുതിർന്ന ജെഡിയു നേതാക്കളുടെ പ്രസ്താവന വന്നിരിക്കുന്നത്.
നിതീഷ് കുമാർ എൻ ഡി എ യിലേക്ക് വരാൻ ബി ജെ പി നേതൃത്വവുമായി ചർച്ചകൾ നടത്തി കഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ സത്യാ പ്രതിജ്ഞ ഞായറാഴ്ച ഉണ്ടാകുമെന്നും ആണ് കരുതപ്പെടുന്നത്. ജെ ഡി യു വിനോടൊപ്പം ഏതാനും കോൺഗ്രസ് നേതാക്കളും ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണിയിലേക്ക് പോകുമെന്നാണ് കരുതപ്പെടുന്നത്
Discussion about this post