റായ്പൂർ: ചത്തീസ്ഗഢിൽ ഘർവാപ്‌സിയിലൂടെ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത് 251 കുടുംബങ്ങളിലെ ആയിരത്തിലധികം പേർ. റായ്പൂരിലെ ഗുഡിയാരി പ്രദേശത്താണ് ചടങ്ങ് നടത്തിയത്.
ബഗേശ്വർ ധാമിലെ പൂജാരി പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹനുമന്ത് കഥ പാരായണത്തിന്റെ മൂന്നാം ദിവസമാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗംഗ പുണ്യജലം കൊണ്ട് ഹിന്ദുമതത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ചവരുടെ പാദങ്ങൾ കഴുകി.
ഛത്തീസ്ഗഡിൽ വൻതോതിലുള്ള മതപരിവർത്തനം നടന്നിട്ടുണ്ടെന്ന് ഘർവാപസിയുടെ സമാനമായ ചടങ്ങുകളിൽ മുൻപന്തിയിൽ നിന്ന ജഷ്പൂർ രാജകുടുംബത്തിന്റെ പിൻഗാമിയായ പ്രബൽ പ്രതാപ് ജൂദേവ് പറഞ്ഞു. ആളുകൾ അവരുടെ സ്വന്തം മതത്തിലേക്ക് മടങ്ങിയെന്ന് സംസ്ഥാന ബിജെപി സെക്രട്ടറി കൂടിയായ അദ്ദേഹം പറയുന്നു.
Discussion about this post