തിരുവനന്തപുരം: എൽ ഡി എഫ് വരും എല്ലാം ശരിയാവും എന്ന വാഗ്ദാനം ഇത് വരെ ആരും കൈവയ്ക്കാത്ത കുട്ടികളുടെ ഉച്ചകഞ്ഞിയിലേക്ക് കൂടെ വ്യാപിപ്പിച്ച് പിണറായി സർക്കാർ. കുട്ടികളുടെ ഉച്ചഭക്ഷണത്തിനു നിയമിച്ച തൊഴിലാളികളുടെ ശമ്പളമാണ് കഴിഞ്ഞ രണ്ടു മാസമായി മുടങ്ങി കിടക്കുന്നത്. 91 കോടി രൂപയാണ് കുടിശ്ശികയായി കൊടുക്കാൻ ബാക്കിയുള്ളത്. കഴിഞ്ഞ രണ്ടു മാസത്തിലെ തുക അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ടാഴ്ച മുൻപ് ഉത്തരവ് ഇറക്കിയെങ്കിലും, ഉത്തരവ് മാത്രമേ ഉള്ളൂ തുക ഇല്ലെന്ന് പ്രധാനാദ്ധ്യാപകർ പറയുന്നു.
എന്നാൽ ഇതോടൊപ്പം മറ്റൊരു ആശങ്ക കൂടെ ഇവരെ കാത്തിരിക്കുന്നുണ്ട് സാമ്പത്തികവർഷം അവസാനമായതിനാൽ നവംബർ ഡിസംബർ കൂടാതെ ജനുവരി , ഫെബ്രുവരി മാസങ്ങളിലെ തുകയും വൈകുമെന്ന ആശങ്കയും പ്രധാനാദ്ധ്യാപകർ പങ്കു വയ്ക്കുന്നുണ്ട് . കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരിയിലെ തുക ലഭിച്ചത് മേയിലായിരുന്നു
അതെ സമയം ഉച്ചഭക്ഷണ തൊഴിലാളികൾക്ക് വേതനം വൈകുന്നതിനെതിരെ ഭരണപക്ഷ അനുകൂല സംഘടന ആയ സി ഐ ടി യു അടക്കം രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്തെ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് കൃത്യമായ വേതനം നൽകണം എന്നാവശ്യപ്പെട്ട് സ്കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ (സി. ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്‌ണൻ പ്രസ്താവന ഇറക്കിയിട്ടുണ്ട്.
Discussion about this post