ന്യൂഡൽഹി : അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ മതേതരത്വത്തിന്റെ മരണ മണി ആയിരുന്നുവെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി. ഭരണഘടനയുടെയും സുപ്രീംകോടതിയുടെയും ലംഘനമാണ് അയോധ്യയിൽ നടന്നതെന്നും യെച്ചൂരി വിമർശിച്ചു. സിപിഐഎം ജനങ്ങളുടെ പരമാധികാരത്തിലാണ് വിശ്വസിക്കുന്നത് എന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
ബിജെപി ഇഡിയുടെ ദുരുപയോഗം നടത്തുകയാണെന്നും സീതാറാം യെച്ചൂരി ആരോപിച്ചു. ബിജെപി ഇതര സർക്കാരുകളെ നേരിടാൻ ആയി ഇഡിയെ ഉപയോഗിക്കുകയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത്. ജനങ്ങളുടെ പരമാധികാരത്തിൽ വിശ്വസിക്കുന്ന സിപിഐഎം ബിജെപിയുടെ ഇത്തരം നടപടികളെ പൂർണമായും അപലപിക്കുകയാണെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
ഇൻഡി സഖ്യം നേരിടേണ്ടത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ ആണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ബിജെപി പ്രാദേശിക പാർട്ടികളെ കൂറ് മാറ്റിയാണ് ഭരണം നേടുന്നത്. ഹിന്ദുത്വം മുൻനിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇൻഡി സഖ്യത്തെ ശക്തിപ്പെടുത്താനുള്ള നടപടികൾ സിപിഐഎം സ്വീകരിക്കും എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
Discussion about this post