ചെന്നൈ : ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ ഗർഭിണിയായ പെൺകുട്ടി മരണപ്പെട്ടു. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. 19 വയസ്സുകാരിയായ വളർമതി ആണ് കൊല്ലപ്പെട്ടത്.
5 മാസം ഗർഭിണിയായിരുന്നു വളർമതി. സംഭവത്തെ തുടർന്ന് ഇവരുടെ ഭർത്താവ് 24 വയസ്സുകാരനായ പാണ്ഡ്യനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോൾ പാണ്ഡ്യൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ദിണ്ടിഗലിൽ നിന്ന് പൊന്നമരാവതിയിലേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു തമിഴ്നാട് സർക്കാരിന്റെ ബസ്സിൽ നിന്നും പാണ്ഡ്യൻ വളർമതിയെ പുറത്തേക്ക് തള്ളിയിട്ടത്.
ബസിൽ വച്ച് ഇരുവരും തർക്കമുണ്ടായിരുന്നതായി മറ്റു യാത്രക്കാർ വ്യക്തമാക്കി. വാക്കേറ്റത്തെ തുടർന്ന് പാണ്ഡ്യൻ ബസിന്റെ വാതിലിലൂടെ ഭാര്യയെ പുറത്തേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന് സഹയാത്രികർ പോലീസിനു മൊഴി നൽകി. യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
Discussion about this post