ന്യൂഡൽഹി: റെയിൽവേ വികസനത്തിൽ കേരളത്തോട് ഒരു തരത്തിലുള്ള അവഗണനയും കാണിച്ചിട്ടിലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ വികസനത്തിന് 2744 കോടി രൂപ കേരളത്തിന് നൽകിയിട്ടുണ്ട്. യുപിഎ സർക്കാർ നൽകിയതിനേക്കാൾ ഏഴ് മടങ്ങ് അധിക വിഹിതം മോദി സർക്കാരിന്റെ കാലത്ത് കേരളത്തിന് നൽകിയിട്ടുണ്ട്. പുതിയ റെയിൽവേ കോറിഡോറുകളിൽ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ കേരളത്തിനും വലിയ ഗുണം ലഭിക്കും. റെയിൽവേ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതൽ പിന്തുണ വേണമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
‘കേരളത്തോട് ഒരു തരത്തിലുള്ള അവഗണനയോ രാഷ്ട്രീയ വിവേചനമോ ഇല്ല. പുതുതായി 35 അമൃത് സ്റ്റേഷനുകളും 92 മേൽപ്പാലങ്ങളുമാണ് കേരളത്തിന് അനുവധിച്ചത്. വളവു നിവർത്താനുള്ള പദ്ധതിരേഖ സംസ്ഥാന സർക്കാരിനു കൈമാറിയതായും മന്ത്രി അറിയിച്ചു.
കേരളസർക്കാരിന്റെ ഭാഗത്ത് നിന്നും സിൽവർ ലൈനിൽ പിന്നീട് താത്പര്യമൊന്നും കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സർക്കാരിനോടു ചോദിക്കണമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
Discussion about this post