ന്യൂഡൽഹി: കൗമാരക്കാരനായ മകനെ ശീതളപാനീയത്തിൽ വിഷം നൽകി കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. വിജയ് ബട്ടു എന്നയാളാണ് അറസ്റ്റിലായത്. മകൻ തന്റെ ഫോണിൽ അശ്ലീല വീഡിയോകൾ കാണുകയും സ്‌കൂളിൽ വെച്ച് പെൺകുട്ടികളെ കളിയാക്കുകയും ചെയ്തതിൽ മനംനൊന്താണ് കൊലപാതകം നടത്തിയത്.
മകന്റെ ദുശ്ശീലത്തെ കുറിച്ച് സ്‌കൂളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. തുടക്കത്തിൽ കുട്ടിയുടേത് കൊലപാതകമെന്ന് സംശയിച്ചില്ലെങ്കിലും മാതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു.
അന്വേഷണത്തിൽ വിജയ്യുടെ പെരുമാറ്റം സംശയാസ്പദമായി കണ്ടെത്തി. തുടർച്ചയായ ചോദ്യം ചെയ്യലിൽ, സോഡിയം നൈട്രേറ്റ് കലർത്തിയ ശീതളപാനീയങ്ങൾ കുടിപ്പിച്ച് മകനെ കൊലപ്പെടുത്തി തുൾജാപൂർ നാകയ്ക്ക് സമീപമുള്ള റോഡരികിൽ ഉപേക്ഷിച്ചുവെന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു.
Discussion about this post