തിരുവനന്തപുരം: ടൂറിസം മേഖലയിൽ 5,000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും ബജറ്റിൽ പ്രഖ്യാപനം. ടൂറിസം മേഖലയിൽ വലിയ വികസനമുണ്ടെന്നും സംരംഭകരെ ആകർഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളിൽ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടി പ്രഖ്യാപിച്ചു.
തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് രണ്ടുകോടി വകയിരുത്തി. വള്ളകള്ളി അന്താരാഷ്ട്ര മത്സരമായി മാറ്റുന്നതിനുള്ള ചാമ്പ്യൻസ് ബോട്ട് ലീഗിന് 9.96 കോടി. കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ് വിഴിഞ്ഞം തുറമുഖമെന്ന് ധനമന്ത്രി പറഞ്ഞു. മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് പ്രവർത്തനമാരംഭിക്കും. വിഴിഞ്ഞത്ത് സ്വകാര്യ നിക്ഷേപം ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രാദേശിക നൈപുണ്യ വികസനം നടപ്പിലാക്കും. പ്രവാസി മലയാളികളുമായി ചേർന്ന് സഹകരിച്ച് കേരളത്തിലെ നിക്ഷേപങ്ങൾ ആകർഷിക്കും. കേരളത്തെ മെഡിക്കൽ ഹബ്ബാക്കുന്ന പദ്ധതികൾ വേഗത്തിലാക്കും. സ്റ്റാർട്ടപ്പുകൾക്ക് മൂലധന സബ്സിഡി നൽകും. വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയുടെ വ്യാപാര ഭൂപടം മാറ്റിവരയ്ക്കും. വിഴിഞ്ഞത്തെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യ മുക്തമാക്കും.
കലാ സാംസ്‌കാരിക മേഖലക്ക് 170.49 വകയിരുത്തി. കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി വകയിരുത്തി. മ്യൂസിയം നവീകരണത്തിന് 9 കോടിയും തിരുവനന്തപുരം, തൃശൂർ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടിയും വകയിരുത്തി. ശബരിമല ഗ്രീൻഫീൽഡ് -1.85 കോടിയും വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടിയും വകയിരുത്തി. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി. കെടിഡിസിക്ക് 12 കോടി വകയിരുത്തി.
Discussion about this post