അഹമ്മദാബാദ്: ഗുജറാത്തിൽ മുൻ എംഎൽഎമാർ ബിജെപിയിൽ . ആംആദ്മി മുൻ എംഎൽഎ ഭുപേന്ദ്ര ഭയാനിയും, കോൺഗ്രസ് മുൻ എംഎൽഎ ചിരാഗ് പട്ടേലുമാണ് ബിജെപിയിൽ ചേർന്നത്. ഞായറാഴ്ച അഹമ്മദാബാദിലെ പാർട്ടി ആസ്ഥനത്ത് നടന്ന പരിപാടിയിൽ ആയിരുന്നു ഇരുവരുടെയും പാർട്ടി പ്രവേശനം.
ബിജെപി അദ്ധ്യക്ഷൻ സിആർ പാട്ടീലിന്റെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ഇരുവരും പാർട്ടി അംഗത്വം എടുത്തത്. പരിപാടിയിൽ മറ്റ് ബിജെപി നേതാക്കളും പങ്കെടുത്തു. സിആർ പാട്ടേൽ ഷാൾ അണിയിച്ചും പൂച്ചെണ്ട് നൽകിയുമാണ് ഇരുവരെയും സ്വാഗതം ചെയ്തത്.
ബിജെപി അംഗമായിരുന്ന ഭൂപാൽ ഭയാനി 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ആംആദ്മിയിൽ ചേർന്നത്. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ രാജിവയ്ക്കുകയായിരുന്നു. ഖംഭാട്ടിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്നു ചിരാഗ് പാട്ടേൽ. നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിലായിരുന്നു അദ്ദേഹത്തിന്റെ രാജി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചിരാഗ് പട്ടേലിന് ബിജെപി സീറ്റ് നൽകുമെന്നാണ് സൂചന.
അയോധ്യയിൽ രാമക്ഷേത്രമെന്ന സ്വപ്നം പ്രധാനമന്ത്രി മോദി പൂർത്തീകരിച്ചെവെന്ന് പരിപാടിയ്ക്ക് ശേഷം സി ആർ പാട്ടീൽ പറഞ്ഞു. രാഷ്ട്രം മുഴുവൻ അത് കണ്ടു. നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകും. വരുന്ന തിരഞ്ഞെടുപ്പിൽ 26 ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post