തിരുവനന്തപുരം : കേരള സർക്കാർ ബജറ്റിനെതിരെ സംസ്ഥാനത്തെ മന്ത്രിമാർക്കിടയിലും നീരസം. ബജറ്റിൽ സപ്ലൈകോ യാതൊരു പരിഗണനയും നൽകിയില്ലെന്ന് പക്ഷേ മന്ത്രി ജി ആർ അനിൽ കുറ്റപ്പെടുത്തി. സപ്ലൈകോയുടെ ഇതുവരെയുള്ള കുടിശിക തീർക്കാനുള്ള സഹായവും ബജറ്റിൽ പ്രഖ്യാപിച്ചില്ല. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
അതേസമയം യാഥാർത്ഥ്യബോധം ഇല്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി ബജറ്റിന്റെ വിശ്വാസത്തെ തന്നെ തകർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശനമുന്നയിച്ചു. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഉള്ളത് പ്രതിപക്ഷത്തിനെതിരെയുള്ള രാഷ്ട്രീയ വിമർശനങ്ങളും ഭരണപക്ഷത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രമാണ്. മുൻകാലങ്ങളിൽ ബജറ്റിന് ഒരു പവിത്രത ഉണ്ടായിരുന്നു. എന്നാൽ ഇടതു സർക്കാർ ബജറ്റിനെ പ്രതിപക്ഷത്തെ വിമർശിക്കാനുള്ള ഡോക്യുമെന്റ് ആക്കി തരംതാഴ്ത്തി എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
നയാ പൈസ കയ്യിലില്ലാത്ത സർക്കാർ ജനങ്ങളെ പറ്റിക്കുന്നതിനു വേണ്ടി ഇറക്കിയ ബജറ്റ് ആണ് ഇന്ന് നടന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കഴിഞ്ഞവർഷത്തെ ബജറ്റിൽ ലൈഫ് മിഷൻ പദ്ധതിക്കായി മാറ്റിവെച്ച 717 കോടി രൂപയുടെ 2.76 ശതമാനം മാത്രമാണ് സർക്കാർ ഇതുവരെ കൊടുത്തു തീർത്തിട്ടുള്ളത് എന്നും വി ഡി സതീശൻ വിമർശനമുന്നയിച്ചു.
Discussion about this post