റാഞ്ചി : കള്ളപ്പണം വെളുപ്പിക്കൽ, ഭൂമി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപിയായ ധീരജ് പ്രസാദ് സാഹുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യാൻ എട്ടു മണിക്കൂറോളം നീണ്ടുനിന്നു. ജാർഖണ്ഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ രാജ്യസഭാ എംപിയാണ് 64കാരനായ ധീരജ് പ്രസാദ് സാഹു.
ഭൂമി കുംഭകോണം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ധീരജ് സാഹുവിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ എന്നെ വിധേയനാക്കിയിട്ടുള്ളത്. തലസ്ഥാനമായ റാഞ്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ധീരജ് സാഹുവിനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടിട്ടുള്ള കൂടുതൽ വിശദാംശങ്ങൾ ഇഡി പുറത്തുവിട്ടിട്ടില്ല.
ധീരജ് സാഹുവും ഹേമന്ത് സോറനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇഡി വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഹേമന്ത് സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്നും കണ്ടെടുത്ത ആഡംബര കാറുമായി ധീരജ് സാഹുവിന് ബന്ധമുള്ളതാണ് ഇഡിയുടെ നിഗമനം. അഴിമതിയുമായി ബന്ധപ്പെട്ട മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവ് അഭിഷേക് പ്രസാദിനെയും ഇഡി ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു.
Discussion about this post